Saturday, March 14, 2026 Last Updated 39 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 27 Jun 2025 01.13 PM

തെലങ്കാനയില്‍ ത്രികോണ പ്രണയത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം ; യുവതിയുടെ കാമുകന്‍ അമ്മയുടെ മുന്‍ കാമുകന്‍...!

uploads/news/2025/06/788257/crime.jpg

തെലുങ്കാനയില്‍ വിവാഹത്തിന് തൊട്ടുപിന്നാലെ കാമുകനുമായി ചേര്‍ന്ന് യുവതി ഭര്‍ത്താവിനെ വധിച്ച സംഭവത്തില്‍ യുവതിയുടെ കാമുകന്‍ അമ്മയുടെ മുന്‍ കാമുകന്‍. യുവതിയുടെ കാമുകന്‍ തിരുമല റാവുവിനെ കേസിലെ മുഖ്യപ്രതിയാണെന്ന് തിരിച്ചറിഞ്ഞു. കുര്‍ണൂലിലെ ഒരു ഹൗസിംഗ് ഫിനാന്‍സ് കമ്പനിയില്‍ മാനേജരായി ജോലി ചെയ്തിരുന്ന ഇയാള്‍ക്ക് യുവതിയുടെ അമ്മയുമായും അടുപ്പമുണ്ടായിരുന്നു.

തിരുമലറാവു അക്കാലത്ത് തന്റെ ഓഫീസിലെ തൂപ്പുകാരിയായ സുജാതയുമായി അടുപ്പത്തിലായിരുന്നു. എന്നിരുന്നാലും, കാലക്രമേണ ഈ ബന്ധം തകരുകയും പിന്നീട് അയാള്‍ സുജാതയുശട മകളായ ഐശ്വര്യയുമായി ഇടപഴകുകയും അവളെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. പക്ഷേ എല്ലാം വിചാരിച്ച പോലെ നടന്നില്ല. ഇരയുടെ ഭാര്യ ഐശ്വര്യയെ മെയ് 18 ന് തേജേശ്വരുമായി വിവാഹം കഴിക്കാന്‍ അമ്മയും കുടുംബവും സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നെന്ന് പോലീസ് വെളിപ്പെടുത്തി. പിന്നീട് വിവാഹത്തിന് ശേഷം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ഒരുമിക്കാമെന്ന് കാമുകികാമുകന്മാര്‍ തീരുമാനം എടുക്കുകയുമായിരുന്നു.

''തിരുമല റാവുവിനെ വിവാഹം കഴിക്കാന്‍ തേജേശ്വറിനെ ഒഴിവാക്കാനാണ് ഐശ്വര്യ ആഗ്രഹിച്ചത്,'' എസ്പി പറഞ്ഞു. കൊലപാതകത്തിന് ശേഷം ലഡാക്കിലേക്ക് രക്ഷപ്പെടാനും ദമ്പതികള്‍ പദ്ധതിയിട്ടിരുന്നു. 2024 ഡിസംബറില്‍ തേജേശ്വരുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞിട്ടും ഐശ്വര്യ തിരുമലയുമായുള്ള ബന്ധം തുടര്‍ന്നു. എന്നിരുന്നാലും, വിവാഹശേഷം ബന്ധം നിലനിര്‍ത്തുന്നത് ബുദ്ധിമുട്ടായി. തല്‍ഫലമായി, കരാര്‍ കൊലയാളികളെ നിയമിച്ച് തേജേശ്വരനെ കൊല്ലാന്‍ ഇരുവരും പദ്ധതിയിട്ടു. പദ്ധതി നടപ്പിലാക്കാന്‍, റാവു ഒരു കമ്മീഷന്‍ ഏജന്റായ കുമ്മാരി നാഗേഷിനെ സമീപിക്കുകയും തേജേശ്വരന്റെ ഫോണ്‍ നമ്പര്‍ പങ്കിടുകയും അവനുമായി സൗഹൃദം സ്ഥാപിക്കാനും അവസാനം അവനെ ഇല്ലാതാക്കാനും ആവശ്യപ്പെട്ടു. നാഗേഷിനും കൂട്ടാളികള്‍ക്കും ജിപിഎസ് ട്രാക്കര്‍ നല്‍കിയിരുന്നു, തേജേശ്വരന്റെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ അവര്‍ രഹസ്യമായി ബൈക്കില്‍ ഘടിപ്പിച്ചു.

ജൂണ്‍ 17 ന് ഭൂമി സര്‍വേയുടെ മറവില്‍ നാഗേഷും രണ്ട് സഹായികളും തേജേശ്വരനെ കുര്‍ണൂലിലേക്ക് പ്രലോഭിപ്പിച്ചു. മടക്കയാത്രയില്‍, എരവള്ളിക്കും ഗഡ്വാളിനും ഇടയില്‍, വാഹനത്തിനുള്ളില്‍ വെച്ച് അവര്‍ അവനെ കൊലപ്പെടുത്തി- തല വെട്ടി, കഴുത്തറുത്ത്, വയറ്റില്‍ കുത്തി.

'പിന്നീട്, അവിടെയെത്തിയ തിരുമല റാവു, ഒരു ഓഫ്-റൂട്ട് ഹൈവേയിലൂടെ കര്‍ണൂലിലേക്ക് പോകാനും ആളൊഴിഞ്ഞ സ്ഥലമായ എച്ച്എന്‍എസ്എസ് കനാലിന് സമീപം മൃതദേഹം സംസ്‌കരിക്കാനും നിര്‍ദ്ദേശിച്ചു,' എസ്പി പറഞ്ഞു. കൊലയാളികള്‍ വഴിമധ്യേ വസ്ത്രം മാറ്റി തേജേശ്വരിന്റെ മൊബൈല്‍ ഫോണും സാധനങ്ങളും കനാലിലേക്ക് വലിച്ചെറിഞ്ഞു.

കൊലപാതകം നടന്ന ദിവസം ഒരു ലക്ഷം രൂപയും ജൂണ്‍ 20 ന് മറ്റൊരു 2 ലക്ഷം രൂപയും കരാര്‍ കൊലയാളികള്‍ക്ക് മുന്‍കൂറായി നല്‍കിയതായി റാവു ആരോപിക്കുന്നു. എട്ട് പ്രതികളും ഇപ്പോള്‍ കസ്റ്റഡിയിലാണ്, കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW