Thursday, March 12, 2026 Last Updated 2 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 20 May 2025 08.14 AM

മൂന്നു വയസ്സുകാരിയെ പുഴയിലേക്ക് എറിഞ്ഞത് മാതാവ് തന്നെ ; അമ്മയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും

uploads/news/2025/05/782009/kalyani.jpg

കൊച്ചി: എറണാകുളം മൂഴിക്കുളത്ത് മൂന്നു വയസുകാരി കല്യാണിയെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ അമ്മയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഇപ്പോള്‍ ചെങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലുള്ള മാതാവിനെതിരേ കൊലക്കുറ്റും ചുമത്താനാണ് റൂറല്‍ പോലീസിന്റെ ആലോചന. ഇന്ന് പുലര്‍ച്ചെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ പുഴയിലെറിഞ്ഞത് താനാണെന്ന് മാതാവ് സമ്മതിച്ചു.

മൂഴിക്കുളം പാലത്തില്‍ നിന്നാണ് കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞതെന്നാണ് അമ്മ സന്ധ്യ നല്‍കിയിരിക്കുന്ന മൊഴി. ഇന്നലെ കാണാതായ കുട്ടിയുടെ മൃതദേഹം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ചാലക്കുടി പുഴയില്‍ നിന്ന് കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് വിട്ടുകൊടുക്കും. എറണാകുളം റൂറല്‍ പോലീസിന്റേതാണ് തീരുമാനം.

ഇന്നലെ അംഗനവാടിയില്‍ നിന്നും മകളെ കൂട്ടിക്കൊണ്ടുപോയതും അമ്മയായിരുന്നു. കുഞ്ഞിനെ കാണാതായ ശേഷം ചോദ്യം ചെയ്തപ്പോഴെല്ലാം പരസ്പര വിരുദ്ധമായ മൊഴികളാണ് അമ്മ നല്‍കിയിരുന്നത്. ഒടുവില്‍ പുഴയില്‍ എറിഞ്ഞ് കളഞ്ഞുവെന്ന് പറഞ്ഞതും അവര്‍ തന്നെയാണ്. കൊടുംക്രൂരതയുടെ കാരണം എന്തെന്ന് സന്ധ്യ ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. കുഞ്ഞിനെ പുഴയില്‍ എറിയാന്‍ ഉണ്ടായ സാഹചര്യം പൊലീസ് പരിശോധിക്കുകയാണ്. സന്ധ്യയും ഭര്‍ത്താവിന്റെ കുടുംബവുമായുള്ള പ്രശ്‌നങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

അമ്മയ്ക്ക് മാനസിക പ്രയാസങ്ങളുണ്ടെന്നായിരുന്നു ബന്ധുക്കള്‍ ഇന്നലെ പൊലീസിനോട് പറഞ്ഞത്. സന്ധ്യയുടെ ഭര്‍ത്താവിന്റെ വീട്ടുകാരെയും ഇന്ന് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. കുഞ്ഞിനായി ഇന്നലെ എട്ടര മണിക്കൂറാണ് തെരച്ചില്‍ നടന്നത്. ശക്തമായ മഴയ്ക്കിടയില്‍ നടന്ന തെരച്ചിലില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ മൂഴിക്കുളം പാലത്തിനടിയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW