Thursday, March 12, 2026 Last Updated 34 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 19 May 2025 12.00 PM

ഹരിയാന യൂട്യൂബറിന് പിന്നാലെ പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിന് യുപിയിലെ വ്യവസായിയും അറസ്റ്റില്‍

uploads/news/2025/05/781825/spy.jpg

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള കള്ളക്കടത്തിലും പാക്കിസ്ഥാന്റെ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന് (ഐഎസ്‌ഐ) ചാരപ്രവര്‍ത്തനത്തിലും പങ്കുണ്ട് എന്ന സൂചനയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ രാംപൂരിലെ ഒരു വ്യവസായിയെ അറസ്റ്റ് ചെയ്തു. ഷഹ്‌സാദ് എന്നയാളെയാണ് പിടികൂടിയത്. മൊറാദാബാദില്‍ നിന്ന് ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്സിന്റേതായിരുന്നു നടപടി.

പാകിസ്താന് ചാരപ്പണിയെടുത്തു എന്ന ആരോപണത്തില്‍ എട്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. ഷഹ്സാദ് വര്‍ഷങ്ങളായി പാകിസ്ഥാനിലേക്ക് പലതവണ യാത്ര ചെയ്തിട്ടുണ്ട്, കൂടാതെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും വസ്ത്രങ്ങളും സുഗന്ധദ്രവ്യങ്ങളും മറ്റ് വസ്തുക്കളും അതിര്‍ത്തിക്കപ്പുറത്തേക്ക് കടത്തുകയായിരുന്നുവെന്ന് ഏജന്‍സി പറഞ്ഞു. ഇതിലൂടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങളും ഇയാള്‍ ഹാന്‍ഡ്‌ലര്‍മാര്‍ക്ക് കൈമാറുന്നുണ്ടെന്ന് എസ്ടിഎഫ് പ്രസ്താവനയില്‍ പറഞ്ഞു. കച്ചവടം ഐഎസ്‌ഐക്ക് വേണ്ടി രഹസ്യ ഓപ്പറേഷന്‍ നടത്തുന്നതിനുള്ള മറയായിരുന്നെന്ന് എസ്ടിഎഫ് പറഞ്ഞു.

ഇന്ത്യയിലെ ഐഎസ്‌ഐ ഏജന്റുമാര്‍ക്ക് ഷഹ്സാദ് പണവും ഇന്ത്യന്‍ സിം കാര്‍ഡുകളും നല്‍കിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
റാംപൂര്‍ ജില്ലയില്‍ നിന്നും ഉത്തര്‍പ്രദേശിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും ഐഎസ്‌ഐക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പാക്കിസ്ഥാനിലേക്ക് ആളുകളെ അയച്ചിരുന്നതായും എസ്ടിഎഫ് അവകാശപ്പെട്ടു. ഈ ആളുകളുടെ വിസകള്‍ ഐഎസ്‌ഐ ഏജന്റുമാരാണ് ക്രമീകരിച്ചതെന്ന് ഏജന്‍സി പറഞ്ഞു. പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറിയെന്ന കുറ്റത്തിന് ഹരിയാന ആസ്ഥാനമായുള്ള യൂട്യൂബര്‍ അറസ്റ്റിലായതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഷഹ്സാദിന്റെ അറസ്റ്റ്.

മൂന്ന് ലക്ഷത്തിലധികം സബ്്‌സ്‌ക്രൈബര്‍മാര്‍ ഉണ്ടായിരുന്ന 'ട്രാവല്‍ വിത്ത് ജോ' എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ നടത്തുന്ന ജ്യോതി മല്‍ഹോത്രയെയാണ് ചാരപ്രവര്‍ത്തിക്ക് നേരത്തേ അറസ്റ്റ് ചെയ്തത്. രിക്കാരുണ്ട്, ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ ജോലി ചെയ്യുന്ന ഒരു പാക്കിസ്ഥാന്‍ സ്റ്റാഫുമായി ബന്ധപ്പെട്ടിരുന്നു. ചാരവൃത്തിയില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് ആ പാകിസ്ഥാന്‍ ഉദ്യോഗസ്ഥനെ മെയ് 13 ന് ഇന്ത്യ പുറത്താക്കി. തന്റെ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിന്റെ ചില വീഡിയോകളും അവര്‍ അപ്ലോഡ് ചെയ്തു

'ഇന്ത്യന്‍ ഗേള്‍ ഇന്‍ പാകിസ്ഥാന്‍', 'ഇന്ത്യന്‍ ഗേള്‍ ലാഹോര്‍ എക്‌സ്‌പ്ലോറിംഗ്', 'ഇന്ത്യന്‍ ഗേള്‍ അറ്റ് കറ്റാസ് രാജ് ടെമ്പിള്‍', 'ഇന്ത്യന്‍ ഗേള്‍ റൈഡ്‌സ് ലക്ഷ്വറി ബസ് ഇന്‍ പാക്കിസ്ഥാന്‍' എന്നിവ അവളുടെ യൂട്യൂബ് ചാനലില്‍. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഈ അറസ്റ്റുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW