-->
ന്യൂഡല്‍ഹി: പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെ അതിര്‍ത്തിയില്‍ പാക് ഡ്രോണുകള്‍ നിരീക്ഷണം നടത്തിയതായി സംശയം. ഓപ്പറേഷന്‍ സിന്ദൂരത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് യോഗത്തിനും പിന്നാലെയാണ് അതിര്‍ത്തിയില്‍ ഡ്രോണുകള്‍ പറന്നത്.
ഇതോടെ ജമ്മുവിലെയും പഞ്ചാബിലെയും ഒമ്പതിടങ്ങളില്‍ കര്‍ശനമായ നിരീക്ഷണം ഏര്‍പ്പെടുത്തി. ജമ്മുവിലെ സാംബ ജില്ലയിലും പഞ്ചാബിലെ ജലന്ധറിലുമാണ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഡ്രോണ്‍ പ്രവര്‍ത്തനം കണ്ടെത്തിയത്. സംശയാസ്പദമായ ഒരു 'നിരീക്ഷണ ഡ്രോണ്‍' രാത്രിയില്‍ സായുധ സേന നിര്‍വീര്യമാക്കിയതായി പഞ്ചാബിലെ ജലന്ധറിലെ മുതിര്‍ന്ന ജില്ലാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
രാത്രി 10 മണിക്ക് ശേഷം ഡ്രോണ്‍ പ്രവര്‍ത്തനമൊന്നും നിരീക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥിതിഗതികള്‍ ശാന്തമാണെന്നും നിയന്ത്രണത്തിലാണെന്നും ഇന്ത്യന്‍ സൈന്യം രാത്രി വൈകിയും അറിയിച്ചു. ''ശത്രു ഡ്രോണുകളൊന്നും നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല,'' അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്കിടയില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ സാംബ, കത്വ, രജൗരി, ജമ്മു എന്നിവിടങ്ങളിലും മാതാ വൈഷ്‌ണോ ദേവിയുടെ ഗുഹാക്ഷേത്രത്തിലും ബ്ലാക്ക്ഔട്ടുകള്‍ നിരീക്ഷിക്കപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു.
അതിര്‍ത്തി കടന്നുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ എന്നിവയെത്തുടര്‍ന്ന് കരയിലും ആകാശത്തും കടലിലുമുള്ള എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും ഉടനടി പ്രാബല്യത്തില്‍ വരുത്തുന്നതിന് ഇന്ത്യയും പാകിസ്ഥാനും മെയ് 10 ന് ധാരണയിലെത്തി.
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ നടന്ന തന്റെ ആദ്യ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്, ചര്‍ച്ചകളും ഭീകരവാദവും ഒരുമിച്ചു പോകില്ലെന്നും സായുധ സേനയുടെ നടപടി 'സാധാരണ'മാണെന്നും കൂട്ടിച്ചേര്‍ത്തു. സിന്ധു നദീജല ഉടമ്പടിയില്‍ ഇനി രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാക് അധീന കാശ്മീര്‍ ഒഴികെ പാക്കിസ്ഥാനുമായി ചര്‍ച്ചയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.