-->
ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി നടൻ അമിതാഭ് ബച്ചൻ. തന്റെ അച്ഛൻ ഹരിവംശ് റായ് ബച്ചൻ എഴുതിയ കവിത പങ്കുവെച്ചുകൊണ്ടാണ് ബിഗ് ബി ഇന്ത്യൻ സൈന്യത്തിന് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. 20 ദിവസത്തിലേറെയായി എക്സ് അക്കൗണ്ടിൽ ഒരു വാക്ക് പോലുമില്ലാത്ത പോസ്റ്റുകളായിരുന്നു അദ്ദേഹം പങ്കുവെച്ചിരുന്നത്. ഇത് ഫോളോവർമാരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു.
ഏപ്രിൽ 22-ന് നടന്ന, പഹൽഗാം ഭീകരാക്രമണമാണ് അദ്ദേഹം ആദ്യം വിവരിച്ചത്. തന്റെ ഭർത്താവിനെ ഒരു ഭീകരൻ തൊട്ടടുത്ത് നിന്ന് വെടിവെച്ച് കൊല്ലുന്നത് കണ്ട സ്ത്രീയുടെ കാഴ്ചപ്പാടിലൂടെയാണ് അദ്ദേഹം ഈ സംഭവത്തെക്കുറിച്ച് എഴുതിയത്. 'ജയ് ഹിന്ദ്' എന്നും 'ജയ് ഹിന്ദ് കി സേന' എന്നും എഴുതിയ ശേഷം, തന്റെ 'അഗ്നിപഥ്' എന്ന സിനിമയുടെ ഭാഗമായും ഉപയോഗിച്ചിട്ടുള്ള ഹരിവംശ് റായി ബച്ചന്റെ പ്രശസ്തമായ കവിതയും ചേർത്തു.
"അവധി ആഘോഷിക്കുന്നതിനിടയിൽ, ആ പിശാച് നിരപരാധിയായ ഒരു ഭാര്യാഭർത്താക്കന്മാരെ പുറത്തേക്ക് വലിച്ചിഴച്ചു. അയാൾ ഭർത്താവിനെ നഗ്നനാക്കി. അവനെ വെടിവെക്കാൻ തുടങ്ങിയപ്പോൾ, ഭാര്യ മുട്ടുകുത്തി വീണു കരഞ്ഞുകൊണ്ട് ആവർത്തിച്ച് യാചിച്ചു, "എന്റെ ഭർത്താവിനെ കൊല്ലരുത്."
എന്നാൽ ആ ഭീരുവായ പിശാച്, കടുത്ത ക്രൂരതയോടെ അവളുടെ ഭർത്താവിനെ വെടിവെച്ച് അവളെ വിധവയാക്കി. ഭാര്യ "എന്നെയും കൊല്ലൂ!" എന്ന് നിലവിളിച്ചപ്പോൾ, പിശാച് പറഞ്ഞു, "ഇല്ല! പോയി പ്രധാനമന്ത്രിയോട് പറയൂ."ആ നിമിഷം, ആ മകളുടെ മാനസികാവസ്ഥയെക്കുറിച്ച് ഓർത്തപ്പോൾ, ആദരണീയനായ ബാബുജിയുടെ കവിതയിലെ ഒരു വരി മനസ്സിൽ വന്നു: “ഞാൻ ചിതാഭസ്മം കൈകളിൽ വഹിക്കുന്നു, എന്നിട്ടും ലോകം എന്നോട് സിന്ദൂരം ചോദിക്കുന്നു — (ബാബുജിയുടെ ഒരു വരി) പിന്നെ, അവൾക്ക് സിന്ദൂരം നൽകി!!!
ഓപ്പറേഷൻ സിന്ദൂർ!!! ജയ് ഹിന്ദ്, ഇന്ത്യൻ സൈന്യത്തിന് ജയ് ഹിന്ദ്. നിങ്ങൾ ഒരിക്കലും നിൽക്കരുത്; നിങ്ങൾ ഒരിക്കലും പിന്തിരിയരുത്; നിങ്ങൾ ഒരിക്കലും തലകുനിക്കരുത്. പ്രതിജ്ഞ ചെയ്യുക, പ്രതിജ്ഞ ചെയ്യുക, പ്രതിജ്ഞ ചെയ്യുക! അഗ്നിപഥ്! അഗ്നിപഥ്! അഗ്നിപഥ്." അമിതാഭ് ബച്ചൻ കുറിച്ചു.
T 5375 - छुट्टियाँ मानते हुए, उस राक्षस ने, निर्दोष पति पत्नी को बाहर खींच कर, पति को नग्न कर, उसके धर्म की पूर्ति करने के बाद , उसे जब गोली मारने लगा, तो पत्नी ने, घुटने पे गिर कर, रो रो अनुरोध करने के बाद भी, की उसके पति को न मारो ; उसके पति को उस बुज़दिल राक्षस ने, बेहद…— Amitabh Bachchan (@SrBachchan) May 10, 2025