Saturday, March 14, 2026 Last Updated 4 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 10.35 AM

പാമ്പിന്റെ രൂപം, കടിയേറ്റാല്‍ മാരക രക്തസ്രാവം: നീരാളികളുടെ പോലും പേടിസ്വപ്‌നമായ മൊറേയ് ഈലുകള്‍ നിസ്സാരക്കാരല്ല

moray, eel, facts

കടലിനടിയില്‍ പാമ്പിനെപ്പോലെ തലനീട്ടി നില്‍ക്കുന്ന മൊറേയ് ഈലുകളെക്കുറിച്ച് (Moray eel) കുറച്ചുപേരെങ്കിലും കേട്ടിട്ടുണ്ടാകും. യഥാര്‍ത്ഥത്തില്‍ ഇവ പാമ്പുകളല്ല, മറിച്ച് ഒരു തരം മത്സ്യങ്ങളാണ്. ഇവയ്ക്ക് വിഷപ്പല്ലുകള്‍ ഇല്ലെങ്കിലും, മുറിവുകളില്‍ രക്തം കട്ടപിടിക്കുന്നത് തടയുന്ന പ്രത്യേകതരം പ്രോട്ടീനുകള്‍ ഇവയുടെ സ്രവത്തിലുണ്ട്. അതിനാല്‍ തന്നെ, മൊറേയ് ഈലുകളുടെ കടിയേറ്റാല്‍ മാരകമായ രക്തസ്രാവത്തിനും കഠിനമായ വേദനയ്ക്കും അത് കാരണമാകും.

കടലിലെ നിശബ്ദ വേട്ടക്കാരായ ഇവര്‍ പവിഴപ്പുറ്റുകള്‍ക്കുള്ളിലെ വിള്ളലുകളിലാണ് തമ്പടിക്കാറുള്ളത്. നീരാളികളെ വേട്ടയാടുന്നതില്‍ കേമന്മാരായ ഇവയില്‍ നിന്നും രക്ഷപ്പെടാന്‍ ചിരട്ടകളും കക്കകളും കൊണ്ട് നീരാളികള്‍ കോട്ട കെട്ടാറുള്ളത് കടലിലെ അതിശയകരമായ അതിജീവന തന്ത്രമാണ്.

സാധാരണയായി ഒന്നര മീറ്ററോളം നീളം കാണാറുള്ള ഇവയുടെ വമ്പന്‍ വര്‍ഗ്ഗങ്ങളെ പസിഫിക് സമുദ്രത്തില്‍ പത്തടിയിലധികം നീളത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ കൂട്ടമായി ഇരതേടുന്ന സ്വഭാവവും ഇവയ്ക്കുണ്ട്. മൂര്‍ച്ചയേറിയ പല്ലുകളാണ് മറ്റൊരു പ്രത്യേകത. ഇര പിടിക്കുന്നതിനും വായില്‍ പിടിച്ചു നിര്‍ത്തുന്നതിനും ഈ പല്ലുകള്‍ സഹായിക്കുന്നു. മാത്രമല്ല, ഇരയുടെ ശരീരത്തില്‍ മാരകമായ മുറിവുകളും ഈ പല്ലുകള്‍ കൊണ്ടുണ്ടാകും. മനുഷ്യര്‍ക്കും ഈ മത്സ്യം കാരണം പരുക്കുകള്‍ പറ്റിയ സംഭവങ്ങളുണ്ട്. ചെറിയ മത്സ്യങ്ങള്‍, കണവ, ഞണ്ടുകള്‍ എന്നിവയാണ് മൊറേയ് ഈലുകളുടെ പ്രധാനപ്പെട്ട ആഹാരം.

മൊറേയ് ഈലുകളെപ്പോലെ തന്നെ ഈല്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ഇലക്ട്രിക് ഈലുകള്‍ അവയുടെ ശരീരത്തില്‍ നിന്ന് വൈദ്യുതി പുറപ്പെടുവിച്ചാണ് ശത്രുക്കളെ നേരിടുന്നത്. എന്നാല്‍ മൊറേയ് ഈലുകള്‍ക്ക് അത്തരം കഴിവുകളില്ല, പകരം അവയുടെ താടിയെല്ലിലെ അസാമാന്യമായ കരുത്താണ് പ്രധാന ആയുധം. പവിഴപ്പുറ്റുകളുടെ നാശം ഈ മത്സ്യങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നുണ്ട്. കടലിന്റെ ആവാസവ്യവസ്ഥയില്‍ കൃത്യമായ നിയന്ത്രണങ്ങള്‍ നടത്തുന്ന ഈ വേട്ടക്കാര്‍ പ്രകൃതിയുടെ വലിയൊരു വിസ്മയം തന്നെയാണ്.

Ads by Google
Friday 20 Feb 2026 10.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW