Saturday, March 14, 2026 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 12.10 PM

കോഹ്ലിയെയും രോഹിതിനെയും ബി കാറ്റഗറിയിലേക്ക് മാറ്റി ; സെന്‍ട്രല്‍ കരാറില്‍ 'എ പ്ലസ്' നിര്‍ത്തലാക്കി

uploads/news/2026/02/824359/kohli-and-rohith.gif

മുംബൈ: സൂപ്പര്‍താരം വിരാട്‌കോഹ്ലിയും രോഹിത് ശര്‍മ്മയും സജീവക്രിക്കറ്റില്‍ നിന്നും മാറിയതോടെ കളിക്കാരുടെ കരാര്‍ കാര്യത്തിലെ 'എ പ്ലസ്' കാറ്റഗറി ഇല്ലാതാക്കി ബിസിസിഐ. 2026-27 സെന്‍ട്രല്‍ കോണ്‍ട്രാക്ടുകളില്‍ കാര്യമായ പരിഷ്‌ക്കരണമാണ് കൊണ്ടുവന്നിരിക്കുന്നത്. എല്ലാ ഫോര്‍മാറ്റുകളിലും കളിക്കുന്ന സൂപ്പര്‍ താരങ്ങള്‍ക്കായിട്ടായിരുന്നു 'എ പ്ലസ്' കാറ്റഗറി. പകരം ലളിതമായ മൂന്ന് തട്ടുകളുള്ള ഘടനയിലേക്കാണ് ബോര്‍ഡ് മാറിയിരിക്കുന്നത്.

ഇതിഹാസ താരങ്ങളായ വിരാട് കോഹ്ലിയെയും രോഹിത് ശര്‍മ്മയെയും ഗ്രൂപ്പ് ബി-യിലേക്ക് മാറ്റി. അവരുടെ നിലവിലെ കളിക്കളത്തിലെ സാന്നിധ്യത്തെ അടിസ്ഥാനമാക്കിയാണ് ഈ 'സ്ഥാനചലനം'. രണ്ട് താരങ്ങളും ട്വന്റി-20 , ടെസ്റ്റ് ക്രിക്കറ്റ് എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഏകദിന ഫോര്‍മാറ്റിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനാല്‍, ബിസിസിഐയുടെ വിലയിരുത്തല്‍ അനുസരിച്ച്, അവരുടെ നിലവിലെ പങ്കാളിത്തം ഏറ്റവും ഉയര്‍ന്ന വിഭാഗത്തില്‍ ഇടം നേടാന്‍ പര്യാപ്തമല്ല.

പുതിയ സംവിധാനമനുസരിച്ച്, ഒന്നിലധികം ഫോര്‍മാറ്റുകളില്‍ നിര്‍ണ്ണായക സാന്നിധ്യമാവുന്നവര്‍ക്കും ടീമിനെ നയിക്കുന്നവര്‍ക്കുമായി 'ഗ്രൂപ്പ് എ' ആണ് ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന തട്ട്. വെറും മൂന്ന് പേരുകള്‍ മാത്രമാണ് ഈ പട്ടികയിലുള്ളത്: ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായ ശുഭ്മന്‍ ഗില്‍, പേസ് ബൗളിംഗ് കുന്തമുന ജസ്പ്രീത് ബുംറ, വെറ്ററന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ.

അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ പുതിയ സമീപനമാണ് ഈ പുനഃക്രമീകരണം. 7 കോടി രൂപയുടെ എ പ്ലസ് വിഭാഗം ഒഴിവാക്കുന്നതിലൂടെ, പ്രതിഫലത്തെ ആധുനിക കാലത്തെ പ്രകടനങ്ങളുമായി ബന്ധിപ്പിക്കുന്നു. ഏറ്റവും ഉയര്‍ന്ന വിഭാഗം ഒഴിവാക്കിയത് മുതിര്‍ന്ന താരങ്ങളുടെ പ്രതിഫലം കുറയുന്നതായി തോന്നിക്കുമെങ്കിലും, മുന്‍കാല പദവികളേക്കാള്‍ നിലവിലെ മത്സരങ്ങളിലെ പങ്കാളിത്തത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് കരാര്‍ വ്യവസ്ഥയെ മെറിറ്റ് അടിസ്ഥാനത്തിലാക്കി.

പാരമ്പര്യത്തേക്കാള്‍ ഉപരിയായി, ജോലിഭാരത്തിനും ഒന്നിലധികം ഫോര്‍മാറ്റുകളിലെ സാന്നിധ്യത്തിനും പ്രതിഫലം നല്‍കാനുള്ള ബിസിസിഐയുടെ താല്പര്യമാണ് ഈ പരിഷ്‌കരിച്ച പട്ടികയില്‍ പ്രതിഫലിക്കുന്നത്.

ഗ്രൂപ്പ് എ: ശുഭ്മന്‍ ഗില്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ.

ഗ്രൂപ്പ് ബി: രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, യശസ്വി ജയ്സ്വാള്‍, ശ്രേയസ് അയ്യര്‍.

ഗ്രൂപ്പ് സി: അക്‌സര്‍ പട്ടേല്‍, തിലക് വര്‍മ്മ, റിങ്കു സിംഗ്, ശിവം ദുബെ, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, ധ്രുവ് ജൂറല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, നിതീഷ് കുമാര്‍ റെഡ്ഡി, അഭിഷേക് ശര്‍മ്മ, സായ് സുദര്‍ശന്‍, രവി ബിഷ്‌ണോയ്, ഋതുരാജ് ഗെയ്ക്വാദ്.

Ads by Google
Saturday 07 Feb 2026 12.10 PM
Ads by Google
TRENDING NOW