Friday, March 13, 2026 Last Updated 17 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 07.56 AM

ശബരിമല റെയില്‍ പാത പദ്ധതിക്ക് ശ്രമവുമായി സര്‍ക്കാര്‍ ; സംസ്ഥാനവിഹിതം 1900 കോടി വഹിക്കും

uploads/news/2026/02/824002/railway.gif

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്താത്ത സാഹചര്യത്തില്‍ ശബരിമല റെയില്‍ പാത പദ്ധതിക്ക് ശ്രമവുമായി സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുടെ പകുതി തുകയായ 1900 കോടി രൂപ വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തു. ഉടന്‍ തീരുമാനം റെയില്‍വേ മന്ത്രാലയത്തെ അറിയിക്കും. കിഫ്ബിയില്‍ നിന്ന് തുക ലഭ്യമാക്കാനാണ് മന്ത്രിസഭായോഗ തീരുമാനം.

ഭൂമി ഏറ്റെടുക്കുന്നതിലെ പ്രശ്നങ്ങളും ബജറ്റില്‍ ആവശ്യത്തിന് ഫണ്ട് അനുവദിക്കാത്തതും കാരണം 25 വര്‍ഷമായി പദ്ധതി സ്തംഭിച്ച അവസ്ഥയിലായിരുന്നു. പദ്ധതി നടപ്പിലാക്കുന്നതിനായി 303.58 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടതായി വരും. ഇതില്‍ 8 കിലോമീറ്റര്‍ ദൂരത്തേക്കുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. നേരത്തെ ശബരി റെയില്‍ തിരുവനന്തപുരത്തേക്ക് നീട്ടുന്നതിനെക്കുറിച്ച് പഠിക്കാന്‍ 2 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാലന്‍ പ്രഖ്യാപിച്ചിരുന്നു. 110 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റെയില്‍ പാത സൗകര്യപ്രദവും സുരക്ഷിതവുമായ യാത്രമാര്‍ഗം ഉറപ്പാക്കുന്നു.

പദ്ധതിയുടെ തുകയും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 1997-98 റെയില്‍വേ ബജറ്റില്‍ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി- ശബരി റെയില്‍വേ പദ്ധതി, കേരളത്തിന്റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമായ ഒരു സുപ്രധാന പദ്ധതിയാണ്. പദ്ധതിയുടെ അങ്കമാലി മുതല്‍ കാലടി വരെയുള്ള 7 കിലോമീറ്റര്‍ ദൂരത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ 90 ശതമാനവും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പൂര്‍ത്തിയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW