Friday, March 13, 2026 Last Updated 16 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 08.20 AM

മണിപ്പൂരില്‍ വീണ്ടും കലാപം ; അജ്ഞാതരായ സായുധരായ അക്രമികളും സുരക്ഷാസേനയും സംഘര്‍ഷം

uploads/news/2025/12/816435/manipur.jpg

ഇംഫാല്‍: ഇടവേളയ്ക്ക് ശേഷം മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷമെന്ന് റിപ്പോര്‍ട്ട്. സുരക്ഷാ സേനയും അജ്ഞാതരായ സായുധരായ അക്രമികളും തമ്മില്‍ വെടിവെയ്പ്പ് നടത്തി. സംഭവത്തില്‍ പ്രദേശവാസിയായ ഒരാള്‍ക്ക് പരിക്കേറ്റതായിട്ടാണ് വിവരം. പുതിയ വെടിവയ്പ്പ് പ്രദേശത്തെ ഗ്രാമവാസികളില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. മണിപ്പൂരിലെ ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളുടെ അതിര്‍ത്തിയിലുള്ള തോര്‍ബംഗ് പ്രദേശത്ത് ചൊവ്വാഴ്ച രാത്രി 8.30 ഓടെ സുരക്ഷാ സേനയും അജ്ഞാതരായ സായുധരായ അക്രമികളും തമ്മിലുള്ള വെടിവയ്പ്പുണ്ടായത്.

പരിക്കേറ്റയാളുടെ ഐഡന്റിറ്റി ഇതുവരെ കണ്ടെത്തിയിട്ടില്ല. കലാപത്തെ തുടര്‍ന്ന് 67 കുടുംബങ്ങളില്‍ നിന്നുള്ള ഏകദേശം 389 പേരെ സര്‍ക്കാര്‍ പുനരധിവസിപ്പിച്ചിരിക്കുന്ന പ്രദേശമാണ് തോര്‍ബംഗ്. രാത്രി 8.30 ഓടെ ചുരാചന്ദ്പൂര്‍ ഭാഗത്തുനിന്ന് ആയുധധാരികളായ ചില ഭീകരര്‍ തോര്‍ബംഗ് ഗ്രാമത്തില്‍ ആക്രമണം നടത്തിയതായും സുരക്ഷാ സേന ഉടന്‍ തന്നെ തിരിച്ചടിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏകദേശം 20 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തില്‍ ബോംബുകള്‍ ഉപയോഗിച്ചതായും വിവരമുണ്ട്.

പുതിയ വെടിവയ്പ്പ് പ്രദേശത്തെ ഗ്രാമവാസികള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സംസ്ഥാന പോലീസിലെയും കേന്ദ്ര സുരക്ഷാ സേനയുടെയും സംഘങ്ങള്‍ പ്രദേശത്തേക്ക് കുതിച്ചെങ്കിലും തോര്‍ബംഗിലെ സ്ഥിതി ഇപ്പോഴും പിരിമുറുക്കത്തില്‍ തന്നെയാണ്.

2023 മെയ് 3 മുതല്‍ മണിപ്പൂര്‍ പ്രതിസന്ധിയിലാണ്. 260-ലധികം പേര്‍ കൊല്ലപ്പെടുകയും 60,000-ത്തിലധികം പേര്‍ കുടിയിറക്കപ്പെടുകയും ചെയ്തു. പ്രതിസന്ധി നിയന്ത്രിക്കാന്‍, ഫെബ്രുവരി 13 മുതല്‍ മണിപ്പൂര്‍ രാഷ്ട്രപതി ഭരണത്തിന് കീഴിലാണ്. എന്നിരുന്നാലും, സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ബിഷ്ണുപൂര്‍ ജില്ലയില്‍ നിന്ന് കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW