Saturday, March 21, 2026 Last Updated 2 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 09 Oct 2025 01.16 PM

ഐപിഎസ് ഉദ്യോഗസ്ഥന്‍ തലേദിവസം മുഴുവന്‍ സ്വത്തും ഐഎഎസുകാരി ഭാര്യയ്ക്ക് എഴുതിവെച്ചു ആത്മഹത്യ ചെയ്തു

uploads/news/2025/10/804725/purankumar.jpg

ചണ്ഡീഗഡ്: വില്‍പ്പത്രം തയ്യാറാക്കി ഭാര്യയ്ക്ക് മുഴുവന്‍ സ്വത്തും എഴുതിവെച്ച ശേഷം ഹരിയാനയിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെച്ചു ആത്മഹത്യചെയ്തു. 9 പേജുള്ള ആത്മഹത്യാക്കുറിപ്പും ഒരു വില്‍പത്രവും വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബര്‍ 7 ന് ചണ്ഡീഗഡിലെ വീട്ടില്‍ വെടിയേറ്റ് മരിച്ചത് വൈ പുരണ്‍ കുമാര്‍ എന്ന ഉദ്യോഗസ്ഥനാണ്.

ഉച്ചയ്ക്ക് 1:30 ഓടെ വീടിന്റെ താഴെയുള്ള മുറിയില്‍ തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് പുരണ്‍ കുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. സൈലന്‍സര്‍ റിവോള്‍വറാണ് ഉപയോഗിച്ചത്. അതിനാല്‍ വീട്ടിലുണ്ടായിരുന്ന ജോലിക്കാരന്‍ വിവരമറിഞ്ഞില്ല. തലേദിവസം വില്‍പത്രം തയ്യാറാക്കി, മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന ഭാര്യ അമ്‌നീത് പി കുമാറിന് സന്ദേശം അയച്ചിരുന്നു. ജപ്പാനില്‍ ഔദ്യോഗിക ഡ്യൂട്ടിയില്‍ ആയിരുന്ന അമ്‌നീത് പരിഭ്രാന്തിയോടെ ഭര്‍ത്താവിനെ 15 തവണ വരെ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്ന്, അവര്‍ ഇളയ മകളെ വിളിച്ചു. ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് ഓടിയെത്തിയ അവര്‍, ബേസ്‌മെന്റിലെ ഒരു കസേരയില്‍ മരിച്ച നിലയില്‍ പിതാവിനെ കണ്ടെത്തി.

തന്റെ കുറിപ്പില്‍, സേവനത്തിലുള്ളതും വിരമിച്ചതുമായ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 12 ഉദ്യോഗസ്ഥരുടെ പേരുകള്‍ അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്. അവര്‍ക്കെതിരെ മാനസിക പീഡനം, ഭരണപരമായ പക്ഷപാതം, ജാതി വിവേചനം എന്നിവ ആരോപിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 6 ന് പുരണ്‍ കുമാര്‍ ബില്‍ തയ്യാറാക്കി, അതില്‍ അദ്ദേഹം തന്റെ മുഴുവന്‍ സ്വത്തുക്കളും ഭാര്യയെ ഏല്‍പ്പിച്ചു. ഭര്‍ത്താവിന്റെ വില്‍പത്രവും ആത്മഹത്യാക്കുറിപ്പും ടെക്സ്റ്റുകള്‍ വഴി ലഭിച്ചപ്പോള്‍ ഭാര്യ ഞെട്ടിപ്പോയി. തുടര്‍ന്നായിരുന്നു വിളിച്ചത്.

സ്രോതസ്സുകള്‍ പ്രകാരം, ഒക്ടോബര്‍ 7 ന് രാവിലെ, പുരണ്‍ കുമാര്‍ തന്റെ കുടുംബ പാചകക്കാരനായ പ്രേം സിങ്ങിനൊപ്പം വീട്ടിലുണ്ടായിരുന്നു, അദ്ദേഹം ആറ് വര്‍ഷമായി കുടുംബത്തിനൊപ്പമുള്ളയാളാണ്. രാവിലെ 10 മണിയോടെ, സൗണ്ട് പ്രൂഫ് ഹോം തിയേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യമുള്ള രണ്ട് മുറികളുള്ള ബേസ്‌മെന്റിലേക്ക് പോകുകയാണെന്ന് പുരണ്‍ കുമാര്‍ പറഞ്ഞു. പാചകക്കാരനോട് തന്നെ ശല്യപ്പെടുത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ജോലിക്കാരന്‍ പറഞ്ഞു. ഇതിനിടയിലായിരുന്നു ആത്മഹത്യ നടന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. കടുത്ത മാനസീകപ്രശ്‌നങ്ങള്‍ വരുമ്പോള്‍ വിദഗ്ദ്ധരെ സമീപിക്കുക)

Ads by Google
Thursday 09 Oct 2025 01.16 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW