-->
നേപ്പാള്‍ വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെ തുടര്‍ന്ന് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വ്യാഴാഴ്ച നിരോധിച്ചു.
ഓഗസ്റ്റ് 28 മുതൽ ഏഴ് ദിവസത്തെ സമയപരിധിയാണ് കമ്പനികൾക്ക് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ മന്ത്രാലയം നിശ്ചയിച്ചിരുന്നത്. ബുധനാഴ്ച രാത്രിയോടെ സമയപരിധി അവസാനിച്ചപ്പോൾ, മെറ്റാ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്), ആൽഫബെറ്റ് (യൂട്യൂബ്), എക്‌സ് (മുമ്പ് ട്വിറ്റർ), റെഡ്ഡിറ്റ് അല്ലെങ്കിൽ ലിങ്ക്ഡ്ഇൻ എന്നിവയുൾപ്പെടെ ഒരു ആഗോള പ്ലാറ്റ്‌ഫോമും അപേക്ഷകൾ സമർപ്പിച്ചിരുന്നില്ല.
ടിക് ടോക്ക്, വൈബർ, വിറ്റ്ക്, നിംബസ്, പോപ്പോ ലൈവ് എന്നിവ രജിസ്റ്റർ ചെയ്തവയിൽ ഉൾപ്പെടുന്നു. ടെലിഗ്രാമും ഗ്ലോബൽ ഡയറിയും ഇപ്പോഴും അംഗീകാര പ്രക്രിയയിലാണെന്ന് അധികൃതർ അറിയിച്ചു.വ്യാഴാഴ്ച അർദ്ധരാത്രി മുതൽ രജിസ്റ്റർ ചെയ്യാത്ത പ്ലാറ്റ്‌ഫോമുകൾ പ്രവർത്തനരഹിതമാക്കാൻ നേപ്പാൾ ടെലികമ്മ്യൂണിക്കേഷൻസ് അതോറിറ്റിക്ക് മന്ത്രാലയം നിർദ്ദേശം നൽകി. രജിസ്ട്രേഷൻ പൂർത്തിയാക്കുന്ന ഏതൊരു പ്ലാറ്റ്‌ഫോമും അതേ ദിവസം തന്നെ പുനഃസ്ഥാപിക്കുമെന്ന് വക്താവ് ഗജേന്ദ്ര കുമാർ താക്കൂർ പറഞ്ഞു.