Saturday, March 14, 2026 Last Updated 14 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 31 Jul 2025 12.47 PM

ഞാന്‍ ചെയ്ത വലിയ തെറ്റ്, ആ ഒരു നിമിഷം മകളുടെ കാലില്‍ വീണ് മാപ്പ് പറഞ്ഞ് കരയണം എന്നുണ്ടായിരുന്നു; ശില്‍പ ബാല

shilpa-bala
photo-www.instagram.com/shilpabala/

മക്കളുടെ ഓരോ കാര്യത്തിലും വളരെ അധികം ശ്രദ്ധിക്കുന്നവരാണ് അമ്മമാർ. എന്നാൽ ചെറിയ ചില കാര്യങ്ങളിൽ വരുന്ന വീഴ്ച അവരെ വല്ലാതെ വേദനിപ്പിയ്ക്കും. അങ്ങനെ മകളുടെ ഒരു കാര്യത്തിൽ താൻ വരുത്തിയ ഒരു വലിയ വീഴ്ചയെ കുറിച്ചാണ് ശിൽപ ബാലയുടെ പുതിയ വീഡിയോ . ശിൽപയുടെ വീഡിയോകളിലൂടെ മകൾ തക്കിട്ടു ആരാധകർക്ക് ഏറെ പരിചിതയാണ്.

കഴിഞ്ഞ ദിവസം തക്കിട്ടുവിന്റെ അരങ്ങേറ്റമായിരുന്നു. ആ ഒരു ഡാൻസ് പെർഫോമൻസിന് വേണ്ടി മകൾ കുറേ കാലങ്ങളായി നന്നായി പ്രാക്ടീസ് ചെയ്യുന്നുണ്ട്. അരങ്ങേറ്റം അടുത്തപ്പോൾ ഓർണമെന്റ്സ് ഒക്കെ ഇട്ട് തന്നെ പ്രാക്ടീസ് ചെയ്തത്, അതൊന്നും അരങ്ങേറ്റ ദിവസം പ്രത്യേകമൊരു ഭാരമാകാതെ തോന്നാനാണ്. ശീലമായാൽ എളുപ്പമായിരിക്കും എന്ന് തക്കിട്ടുവും പറയുന്നുണ്ട്.

അങ്ങനെ അരങ്ങേറ്റത്തിന്റെ ദിവസം എത്തി. മകളുടെ ഡാൻസ് ക്ലാസിൽ വച്ച് മേക്കപ് ഒക്കെയിട്ട് സെറ്റായതിന് ശേഷമാണ് അരങ്ങേറ്റം നടക്കുന്ന ഇടത്തേക്ക് പോകുന്നത്. ഡാൻസ് സ്കൂളും വീടും അടുത്തടുത്താണെങ്കിലും, അരങ്ങേറ്റം നടക്കുന്നത് അല്പം ദൂരെയാണ്. അങ്ങനെ മേക്കപ് തുടങ്ങി. പത്തിരുപത് കുട്ടികളുണ്ട്, ഓരോ കുട്ടിയ്ക്കും രണ്ടോ മൂന്നോ ആളുടെ സഹായം വേണം, ഒരു മണിക്കൂരിലധികം നീളുന്ന മേക്കപ്, മുടിയൊക്കെ വലിച്ചു കെട്ടുമ്പോഴുള്ള വേദന എല്ലാ മകൾ സഹിച്ചു, മേക്കപ് പൂർത്തിയാക്കി.

എല്ലാം കഴിഞ്ഞ് വെറ്റിലയും അടക്കയും വച്ച് ഡാൻസ് ടീച്ചറുടെ അടുത്ത് നിന്ന് അനുഗ്രഹവും ചിലങ്കയും വാങ്ങി. ചിലങ്ക കിട്ടിയ ഉടനെ അത് കാലിൽ കെട്ടി തരാൻ മകൾ പറഞ്ഞതാണ്. പക്ഷേ ഇപ്പോൾ വേണ്ട, ചിലങ്ക കെട്ടിയാൽ പിന്നെ ചെരുപ്പിടാൻ കഴിയില്ല എന്ന് പറഞ്ഞ് ശിൽപ ബാല തടഞ്ഞുവത്രെ. അരങ്ങേറ്റം നടക്കുന്ന ഇടത്ത് വച്ച് ചിലങ്ക കെട്ടിത്തരാം എന്നും പറഞ്ഞു.

നേരെ അരങ്ങേറ്റം നടക്കുന്ന ഇടത്തേക്ക് പോകുന്നതിന് മുൻപേ ശിൽപയ്ക്ക് ഒന്ന് കുളിച്ച് ഫ്രഷ് ആവണം എന്ന് തോന്നി. രാവിലെ മുതലുള്ള ഓട്ടമാണ്, വിയർപ്പ് നാറ്റമുണ്ട്. ഒരഞ്ച് മിനിട്ടുകൊണ്ട് റെഡിയായി പെട്ടന്ന് തന്നെ വീട്ടിൽ നി്നനും ഇറങ്ങി. തക്കിട്ടു ഭയങ്കര എക്സൈറ്റ്മെന്റിലായിരുന്നു. പക്ഷേ യാത്ര പാതി ദൂരം പിന്നിട്ടപ്പോഴാണ്, ചിലങ്ക വീട്ടിൽ വച്ചുമറന്നു എന്ന് ശിൽപ ബാല ഓർക്കുന്നതത്രെ. ആ നിമിഷം ഞാൻ സ്റ്റക്കായിപ്പോയി എന്നാണ് ശിൽപ പറയുന്നത്. ഉടനെ പോർട്ടർ ബുക്ക് ചെയ്തുവെങ്കിലും അതിനുള്ള സമയമില്ല. തിരിച്ച് വീട്ടിൽ പോയി എടുക്കാനും സാധിക്കില്ല, പ്രോഗ്രാം തുടങ്ങി കഴിഞ്ഞു.

മകൾ ചിലങ്കയില്ലാതെ അരങ്ങേറ്റം ചെയ്യുന്നത് എനിക്ക് വിഷമമല്ല, പക്ഷേ എല്ലാവരും ചിലങ്കയിട്ട് കളിക്കുമ്പോൾ അവൾക്ക് എന്ത് തോന്നും, അവളതെങ്ങനെ എടുക്കും എന്നൊക്കെയുള്ള വിഷമമായിരുന്നു എനിക്ക്. അവളുടെ മുഖത്തേക്ക് ഭാവ വ്യത്യാസം എന്നെ തകർത്തി. അവളുടെ കോൺഫിഡൻസ് അത് കളയുമോ എന്ന ഭയമായി. ഇതൊരു വലിയ കാര്യമായിരിക്കില്ല, പക്ഷേ ഓവർ ഡ്രാമറ്റിക് ആയ എന്നിലെ അമ്മയ്ക്ക് അതൊരു വലിയ കാര്യം തന്നെയാണ്. ആ ഒരു നിമിഷം തക്കിട്ടുവിന്റെ കാലിൽ വീണ് മാപ്പ് പറഞ്ഞ് കരയണം എന്ന് തോന്നിപ്പോയി.

പെട്ടന്ന് പാട്ടിട്ടതും അവൾ സ്റ്റേജിലേക്ക് ഓടിക്കയറി. കുഞ്ഞ് വളരെ നന്നായി ഡാൻസ് ചെയ്തു. അത് വീഡിയോ എടുത്തുകൊണ്ടിരിക്കുകയാണെങ്കിലും ഞാൻ ഉള്ളിൽ കരയുകയായിരുന്നു. പെർഫോമൻസ് കഴിഞ്ഞ് വീട്ടിലെത്തി, മേക്കപ്പ് ഓരോന്ന് അഴിച്ചുവയ്ക്കുമ്പോൾ അവളുടെ മനസ്സിൽ എന്താണ് എന്ന് എനിക്കറിയണമായിരുന്നു. തക്കിട്ടുവിന് അമ്മയോട് ദേഷ്യമുണ്ടാവും, ചിലങ്ക മറന്നുവച്ചത് ഏറ്റവും വലിയ തെറ്റായി എന്ന് ഞാൻ അവളോട് പറഞ്ഞു. അപ്പോൾ അവൾ എനിക്ക് തന്ന മറുപടി, അമ്മേ ചിലങ്ക ഇടാത്തത് കാരണം എനിക്കിന്ന് രണ്ട് ഗുണങ്ങളുണ്ടായി. ഒന്ന് ചിലങ്ക ഇട്ടില്ല എന്ന് ആരും കാണാതിരിക്കാൻ ഞാൻ നന്നായി അരമണ്ഡലം ഇരുന്നാണ് ഡാൻസ് ചെയ്തത്. കാൽ ഉയർത്തേണ്ട സ്ഥലത്ത് നന്നായി ഉയർത്തുകയും ചെയ്തു എന്ന്. ആ മറുപടി കേട്ടപ്പോൾ ഞാൻ തക്കിട്ടുവിനെ വാരിപ്പുണർന്ന് ഉമ്മവച്ചു- ശിൽപ ബാല പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW