Saturday, March 14, 2026 Last Updated 21 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 28 Jul 2025 03.27 PM

കന്യാസ്ത്രീകളുടെ അറസ്റ്റ്; ബിഷപ്പുമാർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി

chhattisgarh

ഛത്തീസ്ഗഢിൽ മലയാളികളായ കന്യാസ്ത്രീകൾ അറസ്റ്റിലായ പശ്ചാത്തലത്തിൽ, കേരളത്തിലെ ബിഷപ്പുമാർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. ബിഷപ്പുമാർ അവരുടെ സ്ഥാനങ്ങളെക്കുറിച്ച് കൂടുതൽ ആശങ്കാകുലരാണെന്നും പാവപ്പെട്ട ക്രിസ്ത്യാനികളെ കഷ്ടപ്പെടുത്താൻ അനുവദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ബിഷപ്പുമാർക്ക് ഇത് മനസ്സിലാകേണ്ടതല്ലേ? ഒരു ലേഖനം എഴുതുന്നതോ അകത്തിരുന്ന് പ്രാർത്ഥിക്കുന്നതോ കൊണ്ട് പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വിമർശിച്ചു."ഈ ബിഷപ്പുമാർ പ്രധാനമന്ത്രിയുടെ അടുത്ത് പോയി പരാതി നൽകാനും ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് പറയാനും ധൈര്യപ്പെടുന്നില്ല. രണ്ട് കന്യാസ്ത്രീകളെ റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്തു. അവർ എന്ത് തെറ്റാണ് ചെയ്തത്? അവർ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, നിയമത്തിന് മുന്നിൽ അവർ ശിക്ഷിക്കപ്പെടുമെന്നതിൽ സംശയമില്ല. എന്നാൽ നമ്മുടെ രാജ്യത്ത് അറസ്റ്റിന് നിയമങ്ങളില്ലേ, പ്രത്യേകിച്ച് രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോൾ? അവർ കന്യാസ്ത്രീകളാണ്. എല്ലാ നിയമങ്ങളും ലംഘിക്കപ്പെട്ടു, ബജ്‌റംഗ് ദളിന്റെ ഘോഷയാത്രയും പിന്തുണയും ഉപയോഗിച്ചാണ് അറസ്റ്റ് നടത്തിയത്. ഒരു ബിഷപ്പിൽ നിന്നും ഒരു പ്രതിഷേധവും കണ്ടില്ല. അവർക്ക് അവരുടെ പോസ്റ്റ് സംരക്ഷിക്കാൻ ആഗ്രഹമുണ്ട്, പാവപ്പെട്ട ക്രിസ്ത്യാനികൾ കഷ്ടപ്പെടട്ടെ എന്ന് അവർ ചിന്തിക്കുന്നുണ്ടാകണം." അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ അറസ്റ്റുചെയ്ത കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കോൺവെൻറിൽ ജോലിക്ക് എത്തിയവരെ കൂട്ടിവരാൻ ഛത്തീസ്ഗഡിലെ ദുർഗ്ഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസ്റ്റർ വന്ദനാ ഫ്രാൻസിസ്, പ്രീതി എന്നീ കന്യാസ്ത്രീകളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

കസ്റ്റഡിയിൽ എടുത്ത ശേഷം ഇവരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ പരാതിയുമായി സമീപിച്ചുവെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.

കണ്ണൂർ തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. ബജ്റംഗ്‍ദൾ പ്രവർത്തകരുടെ പരാതിയിരുന്നു പൊലീസ് നടപടി. ബജ്‌റംഗ്ദൾ പ്രവർത്തകർ മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിച്ച് ഇവരെ തടഞ്ഞുവെക്കുകയായായിരുന്നു.രണ്ട് കന്യാസ്ത്രീകളും ഒരു സഹായിയും ആയിരുന്നു ഉണ്ടായിരുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW