-->
കർണാടകയിൽ പ്രേതം കൂടിയെന്നാരോപിച്ച് മകൻ അമ്മയെ തല്ലിക്കൊന്നു. കർണാടകയിലെ ശിവമോഗ ജില്ലയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഗീതമ്മ എന്ന 55തകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ സഞ്ജയ്ക്കെതിരേയും ആത്മാവിനെ ഓടിക്കാമെന്നവകാശപ്പെട്ട് എത്തി ഗീതമ്മയെ ഉപദ്രവിച്ച 2 പേർക്കെതിരേയും കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു.
ഗീതമ്മയുടെ മകൻ സഞ്ജയ് തന്റെ അമ്മയുടെ ദേഹത്ത് പ്രേതം കയറിയിയെന്ന് കരുതിയാണ് അവരെ ആശയെന്ന സ്ത്രീയ്ക്കരികിൽ കൊണ്ടുപോയത്. പിന്നാലെ ആശ, ഭർത്താവ് സന്തോഷിനൊപ്പം ഗീതമ്മയുടെ വീട്ടിലെത്തി പ്രേതത്തെ ഒഴിപ്പിക്കാനുള്ള ക്രിയകളും ആരംഭിച്ചു. പുറത്തെത്തിയ വീഡിയോയിൽ മുടി അഴിച്ചിട്ട നിലയിൽ ഗീതമ്മ നിലത്ത് അർദ്ധബോധാവസ്ഥയിൽ ഇരിക്കുന്നത് കാണാം.
ആശയെന്ന സ്ത്രീ ഗീതമ്മയുടെ തലയിൽ ഒരു നാരങ്ങ വട്ടമിട്ട് മണം പിടിപ്പിച്ച ശേഷം അതേ നാരങ്ങ കൊണ്ട് തലയിൽ അടിക്കുന്നത് കാണാം. തുടർന്ന് ആശ നാരങ്ങ രണ്ടായി പിളർന്ന് ഗീതമ്മയുടെ മുടിയിൽ അടിച്ചു, തുടർന്ന് തലയിൽ തടവി ഇടുന്നു. മറ്റേ പകുതി ഉപയോഗിച്ച് അവൾ അതേ പ്രക്രിയ ആവർത്തിക്കുന്നു.