Friday, March 13, 2026 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 03 Jul 2025 12.57 PM

ജീവിതത്തില്‍ ഉണ്ടായിരുന്ന പ്രധാന ടോക്‌സിക് ബന്ധം അവസാനിപ്പിച്ചു; സാമന്ത പറയുന്നു

samantha-ruth-prabhu
photo-www.instagram.com/samantharuthprabhuoffl/

പ്രശസ്ത സൗത്ത് സിനിമ താരം സാമന്ത റൂത്ത് പ്രഭു കഴിഞ്ഞ 2 വര്ഷങ്ങളായി സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ്. 2022ൽ മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്യൂൺ രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടി തന്റെ ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്താനായി കരിയറിൽ നിന്ന് ഇടവേളയെടുത്തത്. എങ്കിലും, തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പഴയതിലും ആക്റ്റീവ് ആണ് സാമന്ത.

അടുത്തിടെ, തന്റെ ആരോഗ്യ പോഡ്‌കാസ്റ്റായ 'ടേക്ക് 20'-യുടെ ഏറ്റവും പുതിയ എപ്പിസോഡിൽ, സിറ്റാഡൽ - ഹണി ബണ്ണി താരം തന്റെ ജീവിതത്തിൽ നിരവധി മാറ്റങ്ങൾ വരുത്തിയെന്ന് വെളിപ്പെടുത്തിയിരുന്നു. തന്റെ പുതിയ ദിനചര്യയിൽ ഒരു കാര്യത്തിൽ മാത്രം തനിക്ക് തൃപ്തിയില്ലായിരുന്നുവെന്നും, അത് അവസാനിപ്പിച്ചുവെന്നും നടി പറഞ്ഞു. അതാണ് സാമന്തയ്ക്ക് തന്റെ ഫോണുമായി ഉണ്ടായിരുന്ന ടോക്സിക് ബന്ധം.

അടുത്തിടെ, ഹെൽത്ത് കോച്ചായ റയാൻ ഫെർണാണ്ടോയുമായി ചേർന്ന് നടത്തിയ 'ടേക്ക് 20' എന്ന പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ, മൂന്ന് ദിവസത്തെ മൗനവ്രതത്തിൽ പങ്കെടുത്ത ശേഷം, തന്റെ ഫോണും ഈഗോയും തമ്മിലുള്ള പ്രധാന ബന്ധം മനസ്സിലായതായി സാമന്ത റൂത്ത് പ്രഭു വെളിപ്പെടുത്തി. തന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും ടോക്സിക് ആയ ബന്ധം തന്റെ ഫോണുമായിട്ടാണ് എന്നാണ് നടി പറഞ്ഞത്.

"എന്റെ ജീവിതത്തിൽ ഞാൻ വളരെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, അതിൽ ഞാൻ വളരെ സന്തുഷ്ടയാണ്. എനിക്ക് നിയന്ത്രിക്കാൻ കഴിയാത്ത ഒരേയൊരു കാര്യം ഇതായിരുന്നു... എന്റെ ഫോണിനോടുള്ള അമിതമായ ആത്മബന്ധം. എന്റെ ഫോണുമായുള്ള ബന്ധം ഞാൻ വീണ്ടും വീണ്ടും ചോദ്യം ചെയ്യാൻ തുടങ്ങിയിരുന്നു. 'ഇത് എന്റെ ജോലി, ഇത് ചെയ്യേണ്ടതാണ്' എന്ന തെറ്റായ ചിന്ത കൊണ്ട് അതിന് അമിത പ്രാധാന്യം നൽകി," സാമന്ത വെളിപ്പെടുത്തി.

"അത് കൊണ്ട് ഞാൻ മൂന്ന് ദിവസം ഫോണില്ലാതെ, ആശയവിനിമയമില്ലാതെ, ആരുടേയും കണ്ണിൽ നോക്കാതെ, വായനയോ എഴുത്തോ ഇല്ലാതെ, ഒരു തരത്തിലുള്ള ഉത്തേജനവുമില്ലാതെ മൗനവ്രതത്തിൽ പങ്കെടുത്തു. അപ്പോൾ മനസ്സിന് ശാന്തി ലഭിക്കും," പ്രശസ്ത നടി അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. റയാൻ ഫെർണാണ്ടോ അതൊരു "ഡ്രഗ് ഡീടോക്സ്" പോലെയാണോ എന്ന് ചോദിച്ചപ്പോൾ, സാമന്ത "അതെ, അതുപോലെ തന്നെയാണ്" എന്ന് മറുപടി നൽകി.

എല്ലാ ബന്ധങ്ങളിലും ഉത്തേജനങ്ങളിലും നിന്ന് അകന്നു നിൽക്കുന്നത് ഒരു പ്രത്യേക അനുഭവമായിരുന്നു എന്നും, അത് ഒരു വ്യക്തിയെന്ന നിലയിൽ തന്നെ കുറെ കൂടി വിനയമുള്ളവൾ ആക്കിയെന്നും സാമന്ത റൂത്ത് പ്രഭു കൂട്ടിച്ചേർത്തു. "എന്റെ ഈഗോയുടെ വലിയൊരു ഭാഗം എന്റെ ഫോണുമായി ബന്ധപ്പെട്ടതാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഞാൻ ആരാണ്, എത്ര പ്രധാനപ്പെട്ട വ്യക്തിയാണ്, എന്താണ് ജീവിതത്തിൽ നേടിയിരിക്കുന്നത്, അതൊക്കെ. അത് ഇല്ലാതാകുമ്പോൾ, ഞാൻ ഒരു പുഴുവോ പക്ഷിയോ പോലുള്ള ഒരു ജീവി മാത്രമാണ്. ഒന്നുമില്ല. ജനിക്കും, ജീവിക്കും, മരിക്കും, അത്രയേ ഉള്ളൂ," സാമന്ത വിശദീകരിച്ചു.

"ഫോൺ നമുക്ക് കൃത്രിമമായ ഒരു അസ്തിത്വ ബോധം സൃഷ്ടിച്ചു നൽകുന്നുണ്ട്. അതിനാൽ, അതെനിക്ക് കണ്ണുതുറപ്പിച്ച അനുഭവമായിരുന്നു. ഞാൻ ഇത് വീണ്ടും ചെയ്യാൻ തയാറാണ്. ഫോണുമായി ഉള്ള ഈ അഭിമുഖം എത്രത്തോളം ആരോഗ്യത്തെയും ജീവിതത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കുന്നു എന്നത് ഞാൻ പൂർണ്ണമായി മനസ്സിലാക്കുന്നു," എന്ന് സാമന്ത പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW