Friday, March 13, 2026 Last Updated 16 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 10 Apr 2025 02.10 PM

മാസമുറയെ തുടര്‍ന്ന് എട്ടാംക്ലാസ്സുകാരിയെ പുറത്തിരുത്തി പരീക്ഷ എഴുതിച്ചു ; കോയമ്പത്തൂരിലെ സ്വകാര്യസ്‌കൂളിനെതിരേ രോഷം

uploads/news/2025/04/775196/student.jpg

കോയമ്പത്തുര്‍: ആര്‍ത്തവത്തെ തുടര്‍ന്ന് എട്ടാംക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ദളിത് പെണ്‍കുട്ടിയെ ക്ലാസ്‌റൂമിന് പുറത്തിരുന്ന് പരീക്ഷ എഴുതാന്‍ നിര്‍ബ്ബന്ധിച്ച സംഭവത്തില്‍ വിവാദം. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം.

അരുന്ധതിയാര്‍ സമുദായത്തില്‍പ്പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആദ്യ പീരിയഡ് ഏപ്രില്‍ 5 ന് ആയിരുന്നു. വെറും രണ്ട് ദിവസങ്ങള്‍ക്ക് ശേഷം, ഏപ്രില്‍ 7 ന്, സ്‌കൂള്‍ അവളുടെ സയന്‍സ് പരീക്ഷയ്ക്കായി ക്ലാസ് മുറിക്ക് പുറത്ത് ഇരുത്തിയതായി റിപ്പോര്‍ട്ട്.

ബുധനാഴ്ച അവളുടെ സോഷ്യല്‍ സയന്‍സ് പേപ്പറിലും സമാനമായ ഒരു സാഹചര്യം ആവര്‍ത്തിച്ചു. ഏപ്രില്‍ 7 ന് വൈകുന്നേരം പെണ്‍കുട്ടി അമ്മയോട് സംഭവം പറഞ്ഞു. ബുധനാഴ്ച അമ്മ സ്‌കൂളില്‍ എത്തുകയും മകളെ പരീക്ഷ എഴുതാന്‍ ക്ലാസ് മുറിക്ക് പുറത്ത് ഇരുത്തിയത് കാണുകയും ചെയ്തു. അവര്‍ തന്റെ മൊബൈല്‍ ക്യാമറയില്‍ സംഭവം പകര്‍ത്തി.

ബുധനാഴ്ച രാത്രി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ജനരോഷം ഉണ്ടായി. വിവേചനം കാണിച്ചതായി ആരോപിക്കപ്പെടുന്നതിനാല്‍ പൊള്ളാച്ചി സബ് കളക്ടറുമായി ഒരു കൂടിക്കാഴ്ച നടത്താന്‍ ഗ്രാമവാസികള്‍ പദ്ധതിയിട്ടു.

സംഭവത്തെക്കുറിച്ച് പ്രതികരിച്ച കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ പവന്‍കുമാര്‍ ജി ഗിരിയപ്പനവര്‍, കോയമ്പത്തൂര്‍ റൂറല്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി സ്ഥിരീകരിച്ചു. മെട്രിക്കുലേഷന്‍ സ്‌കൂളുകളുടെ ഇന്‍സ്‌പെക്ടറോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW