-->
മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഈ മാസം ആദ്യം നടന്ന ക്രൂരമായ കൊലപാതകത്തില്‍ മുസ്‌കാന്‍ റസ്തോഗി ഭര്‍ത്താവിന്റെ കുറിപ്പടിയില്‍ കൃത്രിമം കാണിച്ച് ഉറക്കഗുളികകള്‍ വാങ്ങിയായിരുന്നു കൊലപാതകം നടത്തിയതെന്ന് പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി ഞായറാഴ്ച റെയ്ഡ് ചെയ്ത ഒരു ഉഷ മെഡിക്കല്‍ സ്റ്റോറില്‍ നിന്നാണ് മുസ്‌കാന്‍ ഗുളികകള്‍ വാങ്ങിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതി വാങ്ങിയ മരുന്നിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനായി വില്‍പ്പന രേഖകള്‍ പരിശോധിക്കുകയാണ് പോലീസ്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ എല്ലാ വില്‍പ്പനകളുടെയും രേഖകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. എന്തെങ്കിലും ലംഘനങ്ങള്‍ ഉണ്ടായാല്‍ കേസ് ഫയല്‍ ചെയ്യും. മാര്‍ച്ച് 4 ന്, മുസ്‌കാനും കാമുകനായ സാഹില്‍ ശുക്ലയും ചേര്‍ന്ന് ഭര്‍ത്താവ് സൗരഭ് രജ്പുതിനെ കുത്തിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി ഭാഗങ്ങള്‍ ഒരു ഡ്രമ്മിനുള്ളില്‍ സിമന്റ് ഉപയോഗിച്ച് അടച്ചത്. മുന്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് കൊല്ലപ്പെടുന്നതിന് മുമ്പ് മയക്കുമരുന്ന് നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു.
അവര്‍ മൊബൈല്‍ ഫോണിലെ കുറിപ്പടി ഞങ്ങള്‍ക്ക് കാണിച്ചുതന്നു, അതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ ഗുളികകള്‍ നല്‍കിയത്. കുറിപ്പടിയില്ലാതെ ഞങ്ങള്‍ അത്തരം മരുന്നുകള്‍ വില്‍ക്കാറില്ലെന്നാണ് മെഡിക്കല്‍ സ്‌റ്റോര്‍ ഉടമ പറഞ്ഞത്. മാര്‍ച്ച് 4 ന് കുറ്റകൃത്യം ചെയ്ത ശേഷം, മുസ്‌കാനും സാഹിലും ഹിമാചല്‍ പ്രദേശിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോയി, അതേസമയം ഇരയുടെ കുടുംബത്തിന് തന്റെ ഫോണില്‍ നിന്ന് സന്ദേശങ്ങള്‍ അയച്ചുകൊണ്ട് അവരെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പോലീസ് പറഞ്ഞു.
മാര്‍ച്ച് 18 ന് മുസ്‌കാന്‍ അമ്മയോട് കുറ്റസമ്മതം നടത്തിയപ്പോള്‍ കൊലപാതകം വെളിച്ചത്തുവന്നു, അവര്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. മുസ്‌കാനും സാഹിലും പിന്നീട് അറസ്റ്റിലായി. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തത് സൗരഭിന്റെ ഹൃദയത്തില്‍ മൂന്ന് തവണ തീവ്രമായ ശക്തിയോടെ കുത്തേറ്റിരുന്നു എന്നാണ്, ഇത് തുടര്‍ച്ചയായതും അക്രമാസക്തവുമായ ആക്രമണമാണെന്ന് സൂചിപ്പിക്കുന്നു. 'മൂര്‍ച്ചയുള്ള നീളമുള്ള കത്തിയുടെ പ്രഹരങ്ങള്‍ ഹൃദയത്തിന്റെ ഉള്ളില്‍ ആഴത്തില്‍ തുളച്ചുകയറി. ഡോക്ടര്‍മാരില്‍ ഒരാള്‍ പറഞ്ഞു.
സൗരഭിന്റെ തല ശരീരത്തില്‍ നിന്ന് വേര്‍പെട്ട നിലയിലും, രണ്ട് കൈകളും കൈത്തണ്ടയില്‍ നിന്ന് മുറിച്ചുമാറ്റിയ നിലയിലും, കാലുകള്‍ പിന്നിലേക്ക് വളച്ച നിലയിലുമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. രണകാരണം ഷോക്കും അമിത രക്തസ്രാവവുമാണ്.