-->
ബാലതാരമായി എത്തി പിന്നീട് നായികയായും സഹനായിക വേഷത്തിലുമടക്കം ഒരു കാലത്ത് മലയാളത്തില്‍ തിളങ്ങി നിന്ന താരമാണ് സുമ ജയറാം. ഇരുപത് വർഷത്തോളം സിനിമയിലും സീരിയലിലും സജീവമായി നിന്ന് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയും ചെയ്ത താരം വിവാഹത്തോടെയാണ് ലൈം ലൈറ്റില്‍ നിന്നും വിട്ടത്.
മുപ്പത്തിയേഴാം വയസില്‍ ബാല്യകാല സുഹൃത്തായിരുന്ന ലല്ലുഷ് ഫിലിപ്പിനെ വിവാഹം ചെയ്ത താരത്തിന് അമ്പതിനോട് അടുക്കവെയാണ് ഇരട്ട കുഞ്ഞുങ്ങള്‍ പിറന്നത്. മക്കള്‍ ജനിച്ചശേഷം സുമ ജയറാം സോഷ്യല്‍മീഡിയയില്‍ ആക്ടീവായി തുടങ്ങി. എല്ലാ വിശേഷങ്ങളും തന്റെ യൂട്യൂബിലൂടെ താരം പങ്കുവയ്ക്കാറുമുണ്ട്. താരത്തിന്റെ രണ്ടു മക്കളും പ്രീകെജി വിദ്യാര്‍ത്ഥികളാണ്.
ഇപ്പോഴിതാ സുമ യുട്യൂബ് ചാനലില്‍ പങ്കുവെച്ച പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. അപ്രതീക്ഷിതമായി ജീവിതത്തിലുണ്ടായ ഒരു വിഷമ ഘട്ടത്തെ കുറിച്ചാണ് താരമതില്‍ പറയുന്നത്. ഒരിക്കലും പ്രതീക്ഷിക്കാതെ വന്ന ട്രാജഡി എന്ന ക്യാപ്ഷനൊപ്പം ആശുപത്രിയില്‍ കുഞ്ഞിനൊപ്പം കിടക്കുന്ന സുമയേയും കാണാം. മകന് അപ്രതീക്ഷിതമായി ഉണ്ടായ ഒരു അപകടത്തെ കുറിച്ചുള്ളതാണ് വീഡിയോ. കുഞ്ഞിന് മുഖത്ത് പരിക്കേറ്റുവെന്നും പ്ലാസ്റ്റിക്ക് സർജറി നടത്തിയെന്നും സുമ വീഡിയോയില്‍ പറഞ്ഞു. തന്റേയും മക്കളുടേയും ഹോളി ആഘോഷം എങ്ങനെയായിരുന്നുവെന്ന് വിവരിച്ചുകൊണ്ടാണ് താരത്തിന്റെ വീഡിയോ ആരംഭിക്കുന്നത്.
‘‘അതിരാവിലെ എഴുന്നേറ്റ് മക്കളുടെ സ്കൂളിലേക്കും വൃദ്ധ സദനത്തിലേക്കും വിതരണം ചെയ്യാനുള്ള ബിരിയാണി സുമയും സഹായികളും ചേർന്ന് തയ്യാറാക്കി. നൂറ് പേർക്ക് കഴിക്കാനുള്ള പാകത്തിനാണ് ചക്ക ബിരിയാണി തയ്യാറാക്കിയത്. ആദ്യം മക്കള്‍ പഠിക്കുന്ന സ്കൂളിലാണ് ഭക്ഷണം വിതരണം ചെയ്തത്. മുന്നറിയിപ്പ് നല്‍കാതെയാണ് ഭക്ഷണം സ്കൂളില്‍ വിതരണം ചെയ്യാൻ പോകുന്നതെന്നും ടീച്ചേഴ്സ് എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല.
കുഞ്ഞുങ്ങളുടെ ഈ വർഷത്തെ അവസാത്തെ ക്ലാസാണ്. എന്റെ മക്കളെ അവർ ഒരു വർഷം പഠിപ്പിച്ചതിനുള്ള സന്തോഷം എന്നതുപോലെയാണ് ഭക്ഷണം ഉണ്ടാക്കി കൊടുക്കാമെന്ന് തീരുമാനിച്ചത്. ഞാന്‍ ഉണ്ടാക്കിയ ഭക്ഷണം സ്കൂള്‍ അധികൃതർ സ്നേഹത്തോടെയാണ് സ്വീകരിച്ചത്. മാത്രമല്ല ചെറിയ രീതിയില്‍ മക്കളുടെ അധ്യാപകർക്കൊപ്പം ഹോളി ആഘോഷിക്കുകയും ചെയ്തു.
ഹോളി ആയതുകൊണ്ട് തന്നെ മധുരം നുകരാനായി ഒരു കേക്കും വാങ്ങി വീട്ടില്‍ ഞാനും മക്കളും ചേർന്ന് മുറിച്ചു. ശേഷമാണ് വൃദ്ധ സദനം സന്ദർശിക്കാനും ഭക്ഷണം കൊടുക്കാനും പോയി. മക്കളേയും ഒപ്പം കൂട്ടിയിരുന്നു. നോമ്പിന്റെ മാസമായതുകൊണ്ടാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യാമെന്ന് തീരുമാനിച്ചത്. ഭക്ഷണം വിതരണം ചെയ്ത് അന്തേവാസികളുമായി ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് മക്കളില്‍ ഒരാള്‍ വീണതും ചുണ്ട് മുറിഞ്ഞതും. ഒട്ടും പ്രതീക്ഷിക്കാതെയാണ് അപകടം ഉണ്ടായത്.
ഓള്‍ഡേജ് ഹോമിലെ അമ്മമാര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പോകുമ്പോള്‍ കൂടെ മക്കളും ഉണ്ടായിരുന്നു. എല്ലായിടത്തും ഓടി നടന്ന കുഞ്ഞുങ്ങളില്‍ ഒരാള്‍ വീഴുകയും ചുണ്ടിന് മുറിവ് സംഭവിക്കുകയും ചെയ്തു. സ്റ്റിച്ചിടേണ്ടതായും വന്നു. വലിയ സന്തോഷത്തിലായിരുന്നു ഞാന്‍ ഇതുവരെ. അതങ്ങനെയാണല്ലോ... നല്ല സന്തോഷം വരുമ്പോള്‍ എന്തെങ്കിലും ദുഖവും ദൈവം കരുതിവയ്ക്കും. അതൊന്നുമല്ല വെള്ളിയാഴ്ച സാത്താന്റെ കളിയാണ്. പൊതുവെ അങ്ങനെയാണല്ലോ. നല്ല സന്തോഷിച്ച ഒരു ദിവസം ഇങ്ങനെ ആയിത്തീരും എന്നൊട്ടും പ്രതീക്ഷിച്ചില്ല. ശനിയാഴ്ച കുഞ്ഞിന്റെ പ്ലാസ്റ്റിക് സര്‍ജറി കഴിഞ്ഞു. ചുണ്ടില്‍ തന്നെ മുറിവിന്റെ പാട് വരുന്നത് ഭാവിയില്‍ അവനൊരു ബുദ്ധിമുട്ടായിരിക്കും. അത് മനസിലാക്കിയാണ് പ്ലാസ്റ്റിക് സര്‍ജറി ചെയ്തത്. ദൈവം കൂടെയുണ്ട്. അതുപോലെ ചില നെഗറ്റീവ് എനര്‍ജികളും...’’ മകന് പറ്റിയ അപകടത്തെ കുറിച്ച് സുമ ജയറാം പറയുന്നു.