-->
കോൺഗ്രസും സി.പി.എമ്മും രണ്ട് വ്യത്യസ്ത പാർട്ടികളല്ല, മറിച്ച് അവർ ഒന്നാണെന്ന് മലയാളികൾക്കിയാമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജിവ് ചന്ദ്രശേഖര്‍.
സി.പി.എമ്മും കോൺഗ്രസും 27 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഇൻഡി സഖ്യമെന്ന പേരിൽ ഒരുമിച്ച് അണിനിരക്കുന്ന സഖ്യത്തിന്റെ ഭാഗമാണ്. ജനാധിപത്യവിരുദ്ധ ശക്തികളായ ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ ശക്തികളുമായി കൈകോർക്കുന്ന കാര്യത്തിൽ അവർ ഒന്നാണ്. ശബരിമലയിലെ ആചാരങ്ങളെയും വിശ്വാസികളെയും ആക്രമിക്കുന്നതിലും, ക്ഷേത്രം കൊള്ളയടിക്കുന്നവർക്ക് കൂട്ടുനിൽക്കുന്നതിലും അവർ ഒന്നാണ്. പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുന്നതിൽ അവർ ഒന്നാണ്. അഴിമതിയുടെ കാര്യത്തിലും സംസ്ഥാനത്തെ കൊള്ളയടിക്കുന്നതിലും അവർ ഒന്നാണ്.
കേരളത്തിലെ ജനങ്ങൾ കോൺഗ്രസ്-സി.പി.എം കൂട്ടുകെട്ടിനെയും അവരുടെ ഈ ഒത്തുകളി രാഷ്ട്രീയത്തെയും ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് പരാജയപ്പെടുത്തും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ മലയാളികളും ഒരു കാര്യത്തിൽ തീരുമാനം എടുക്കേണ്ടതുണ്ട്: ജമാഅത്തെ ഇസ്‌ലാമിയെപ്പോലുള്ള ശക്തികൾ നിയന്ത്രിക്കുന്ന അഴിമതി നിറഞ്ഞതും വികസനവിരുദ്ധവും കഴിവുകെട്ടതുമായൊരു രാഷ്ട്രീയത്തിന്റെ തുടർച്ചയാണോ നമുക്ക് വേണ്ടത്? അതോ എല്ലാ മലയാളികൾക്കും വേണ്ടി വികസിതകേരളവും, സുരക്ഷിതകേരളവും പടുത്തുയർത്താനും വിശ്വാസസംരക്ഷണം ഉറപ്പാക്കാനും ബി.ജെ.പി/എൻ.ഡി.എ വേണോ? മാറ്റത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. മാറാത്തത് മാറും. ഇനി കേരളം വളരുമെന്നും രാജിവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.