Saturday, March 14, 2026 Last Updated 8 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 11.41 AM

രാഹുല്‍ ഗാന്ധി ജര്‍മ്മനിയില്‍, പ്രതിപക്ഷത്തെ നയിക്കുന്നത് സഹോദരി ; കോണ്‍ഗ്രസിനുള്ളിലും അമര്‍ഷം

uploads/news/2025/12/816460/rahul-and-priyanka.jpg

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ പര്യടനത്തിന് പോയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സമാന വഴിയില്‍. പ്രതിപക്ഷ നേതാവിന്റെ അഭാവത്തില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെ നയിച്ചത് സിസ്റ്റര്‍ പ്രിയങ്ക. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ രാഹുല്‍ പോയതിനെ ബിജെപി നേതാക്കള്‍ രൂക്ഷമായിട്ടാണ് വിമര്‍ശിച്ചത്.

ജര്‍മ്മനിയിലുള്ള സഹോദരന്റെ അഭാവത്തില്‍ ലോക്‌സഭയില്‍ പാര്‍ട്ടിയെ നയിക്കാനുള്ള ചുമതല ആദ്യമായി എംപിയായ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയിലാണ്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനിടെയാണ് രാഹുല്‍ വിദേശയാത്രയ്ക്ക് പോയത്. ഇതിനെ ബിജെപി നേതാക്കള്‍ 'വിദേശ് നായക്' എന്ന് പരിഹസിച്ചിരുന്നു. അതേസമയം കിട്ടിയ അവസരം പ്രിയങ്ക നന്നായി ഉപയോഗിക്കുകയും ചെയ്തു.

വന്ദേമാതരം ചര്‍ച്ചയ്ക്കിടെ സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനം വൈറലായതിന് പിന്നാലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് പകരമായി ജി റാം ജി ബില്‍ എന്നറിയപ്പെടുന്ന വീക്ഷിത് ഭാരത് - റോസ്ഗാര്‍, അജീവിക മിഷന്‍ (ഗ്രാമീണ്‍) ഗ്യാരണ്ടി അവതരിപ്പിച്ചപ്പോഴും പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം വലിയ ശ്രദ്ധ നേടിയിരുന്നു. അതേസമയം ഇത്രയൂം സുപ്രധാന ബില്‍ അവതരിപ്പിക്കുമ്പോള്‍ രാഹുല്‍ വിദേശത്തേക്ക് പോയതില്‍ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷം പുകയുന്നുണ്ട്.

ബില്ലിനെതിരെ പ്രതിപക്ഷം ലോക്സഭയില്‍ നിന്ന് പ്രതിഷേധം രേഖപ്പെടുത്താന്‍ ഇറങ്ങിപ്പോയപ്പോള്‍, പ്രിയങ്ക ഗാന്ധി മുന്‍പന്തിയിലായിരുന്നു. മഹാത്മാഗാന്ധിയുടെ ഫോട്ടോ പിടിച്ച് ബില്ലിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ച് അവര്‍ പാര്‍ലമെന്റ് പരിസരത്തേക്ക് മാര്‍ച്ച് ചെയ്തു. ബില്ലിനെതിരെ സഭയ്ക്കകത്തും പുറത്തും കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധമാണ് നടത്തിയത്. നേരത്തേ വന്ദേമാതരം ചര്‍ച്ചയ്ക്കിടെ പ്രിയങ്ക ഗാന്ധി നടത്തിയ ശക്തമായ പ്രസംഗം, ജവഹര്‍ലാല്‍ നെഹ്റുവിനും ഇന്ദിരാഗാന്ധിക്കുമെതിരായ പരാതികളില്‍ ഒരു ചര്‍ച്ച സംഘടിപ്പിക്കാനും 'ഒരിക്കല്‍ എന്നെന്നേക്കുമായി' എന്ന അധ്യായം അവസാനിപ്പിക്കാനും ബിജെപിയെ വെല്ലുവിളിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW