Saturday, March 14, 2026 Last Updated 39 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 20 Nov 2025 08.50 AM

ലൈംഗിക കുറ്റവാളി എപ്സ്റ്റീനെക്കുറിച്ചുള്ള ഫയലുകള്‍ പുറത്തുവിടാന്‍ അമേരിക്ക ; ബില്ലില്‍ ട്രംപ് ഒപ്പുവെച്ചു

uploads/news/2025/11/811840/trump.jpg

ന്യൂയോര്‍ക്ക് : ലൈംഗിക കുറ്റവാളിയെന്ന് കണ്ടെത്തിയ ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള ഫയലുകള്‍ പുറത്തുവിടാന്‍ നീതിന്യായ വകുപ്പിനെ നിര്‍ബന്ധിക്കുന്ന ഒരു ബില്ലില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ച ഒപ്പുവച്ചു. എപ്‌സ്റ്റീനെ കുറിച്ചുള്ള ഫയലുകള്‍ തന്റെ ഭരണത്തിന്റെ സുതാര്യമായ വിജയമാണെന്നും കുട്ടികളെ ലൈംഗികതയ്ക്ക് ഇരയാക്കിയിരുന്ന എപ്‌സൈ്റ്റന്റെ ഡെമോക്രാറ്റുകളുമായുള്ള ബന്ധമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും ട്രൂത്ത് സോഷ്യലില്‍ ഇട്ട കുറിപ്പിലൂടെ ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

എപ്സ്റ്റീന്‍ ഡെമോക്രാറ്റുകളുമായി സാമ്പത്തീകമായി ബന്ധപ്പെട്ടിരുന്നു എന്നും ജീവിച്ചിരുന്ന കാലത്ത് അറിയപ്പെടുന്ന ഡെമോക്രാറ്റായിരുന്ന അദ്ദേഹം ഡെമോക്രാറ്റ് രാഷ്ട്രീയക്കാര്‍ക്ക് ആയിരക്കണക്കിന് ഡോളറുകള്‍ സംഭാവന ചെയ്തിട്ടുണ്ടെന്നും അറിയപ്പെടുന്ന പ്രമുഖരായ പല ഡെമോക്രാറ്റിക് നേതാക്കളുമായി ആഴത്തില്‍ ബന്ധമുണ്ടായിരുന്നെന്നും ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, മുന്‍ ട്രഷറി സെക്രട്ടറി ലാറി സമ്മേഴ്‌സ്, ലിങ്ക്ഡ് ഇന്‍ സഹ സ്ഥാപകന്‍ റീഡ് ഹോഫ്മാന്‍ എന്നിവരെല്ലാം ഇതില്‍ പെടും.

ഒരുപക്ഷേ ഈ ഡെമോക്രാറ്റുകളും അവരുടെ അനുയായികളുമായുള്ള ജെഫ്രി എപ്‌സ്റ്റീന്റെ ബന്ധം ഇതിലൂടെ പുറത്തുവരുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എപ്‌സ്റ്റീന്‍ ഫയല്‍സ് ട്രാന്‍സ്‌പെരന്‍സി ആക്ട് 427-1 എന്ന വോട്ടുനിലയില്‍ ഹൗസ് പാസ്സാക്കിയതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പോസ്റ്റ്. ഈ ബില്ലിന് കീഴില്‍ എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട തരംതിരിക്കാത്ത രേഖകള്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി 30 ദിവസത്തിനുള്ളില്‍ പുറത്തുവിടണം. എപ്സ്റ്റീന്റെ എസ്റ്റേറ്റില്‍ നിന്നുള്ള 20,000-ത്തിലധികം പേജുകളുള്ള രേഖകള്‍ ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിയിലെ റിപ്പബ്ലിക്കന്‍മാര്‍ കഴിഞ്ഞ ആഴ്ച പുറത്തുവിട്ടതിനെത്തുടര്‍ന്നാണ് ഫയലുകള്‍ രാഷ്ട്രീയ ശ്രദ്ധയിലേക്ക് വന്നത്.

ഡെമോക്രാറ്റിക് നിയമനിര്‍മ്മാതാക്കള്‍ എപ്സ്റ്റീന്റെ ഇമെയിലുകള്‍ നേരത്തെ പുറത്തുവിട്ടതിനെ തുടര്‍ന്നായിരുന്നു ആ നീക്കം. അവയില്‍ ചിലത് ട്രംപിനെ പരാമര്‍ശിച്ചിരുന്നു. ്എന്നാല്‍ ബൈഡന്‍ ഭരണകൂടം ഡെമോക്രാറ്റ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഒരു ഫയലോ പേജോ മറിച്ചിട്ടില്ല, അവര്‍ ഒരിക്കലും അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചിട്ടുപോലുമില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയേക്കാള്‍ കൂടുതല്‍ തങ്ങളെ ബാധിക്കുന്ന 'എപ്സ്റ്റീന്‍' വിഷയം ഉപയോഗിച്ച് ഡെമോക്രാറ്റുകള്‍ നമ്മുടെ അത്ഭുതകരമായ വിജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചതായും ട്രംപ് കുറ്റപ്പെടുത്തി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW