Thursday, March 19, 2026 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 14 Nov 2025 03.28 PM

രാഹുൽ ​ഗാന്ധിയുടെ വോട്ട് അധികാർ യാത്രാ പാതയിലെ എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് പിന്നിൽ

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ ജോ‍ഡോ യാത്രയുടെ മാതൃകയിലായിരുന്നു ബിഹാറിലും വോട്ടർ അധികാർ യാത്ര നടത്തിയത്.
bihar, vote adhikar yathra

ബിഹാറില്‍ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ രാഹുൽ ​ഗാന്ധി എഫക്ട് സംസ്ഥാനത്ത് തെല്ലും ഏശിയില്ല എന്നത് വ്യക്തമാക്കുന്നു. രാഹുൽ ഗാന്ധി ബിജെപി വോട്ടുകൾ മോഷ്ടിക്കുകയാണെന്ന പ്രചാരണവുമായി സംസ്ഥാനം മുഴുവൻ യാത്ര നടത്തിയെങ്കിലും വോട്ടായി മാറിയില്ല എന്ന് തന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ ജോ‍ഡോ യാത്രയുടെ മാതൃകയിലായിരുന്നു ബിഹാറിലും വോട്ടർ അധികാർ യാത്ര നടത്തിയത്.

സസാറാമിൽ നിന്ന് ആരംഭിച്ച യാത്ര പട്നയിൽ അവസാനിച്ചപ്പോൾ 25 ജില്ലകളും 110 നിയമസഭാ മണ്ഡലങ്ങളും കടന്ന് ഏകദേശം 1,300 കിലോമീറ്റർ പിന്നിട്ടിരുന്നു. എന്നാൽ ഈ പാതയിലെ ഒരു മണ്ഡലം പോലും കോൺ​ഗ്രസിനൊപ്പം നിന്നില്ല.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2023 ലെ തെലങ്കാന തെരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ രാഹുൽ ​ഗാന്ധിയുടെ ജോഡോ യാത്ര തുണച്ചെന്നായിരുന്നു പാർട്ടിയുടെ വിലയിരുത്തൽ. 2022 നും 2024 നും ഇടയിൽ ഗാന്ധിജി നടത്തിയ രണ്ട് പാൻ-ഇന്ത്യ 'ഭാരത് ജോഡോ' യാത്രകളിലൂടെ 41 സീറ്റുകൾ നേടാൻ കോൺഗ്രസിന് കഴിഞ്ഞു. തെലങ്കാനയിൽ, അവർ വിജയിക്കുകയും സർക്കാർ രൂപീകരിക്കുകയും ചെയ്തു. എന്നാൽ ബിഹാറിൽ ഈ നീക്കം അമ്പേ പരാജയപ്പെട്ടു. എൻ‌ഡി‌എ ഭൂരിപക്ഷം സീറ്റുകളും തൂത്തുവാരി. ബിജെപിയും ജെഡിയുവും മത്സരിച്ച മിക്ക സീറ്റുകളും നേടി. ബിജെപി 91 സീറ്റുകളിലും ജെഡിയു 80 സീറ്റുകളിലും മുന്നിലാണ്.

ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രാഹുൽ ഉന്നയിച്ച വോട്ട് മോഷണ ആരോപണം വോട്ടർമാരെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്നാണ് ബിഹാർ ഫലങ്ങൾ സൂചിപ്പിക്കുന്നു. സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ വഴി ബീഹാറിലെ ലക്ഷക്കണക്കിന് വോട്ടർമാരുടെ വോട്ടവകാശം നിഷേധിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നായിരുന്നു കോൺ​ഗ്രസിന്റെ പ്രധാന ആരോപണം.

Ads by Google
Friday 14 Nov 2025 03.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW