Saturday, March 21, 2026 Last Updated 30 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Oct 2025 11.55 AM

സംസ്ഥാനത്ത് രണ്ടിടത്തായി കാട്ടാന ആക്രമണം ; ചിന്നക്കനാലിലും അട്ടപ്പാടിയിലും നാട്ടുകാര്‍ പ്രതിഷേധത്തില്‍

uploads/news/2025/10/804336/padayappa.gif

മൂന്നാര്‍: സംസ്ഥാനത്ത് രണ്ടിടത്തായി കാട്ടാന ആക്രമണത്തില്‍ ആള്‍ക്കാര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വന്‍ പ്രതിഷേധം. ഇടുക്കി ചിന്നക്കനാല്‍ മേഖലയിലും പാലക്കാട് അട്ടപ്പാടിയിലുമാണ് കാട്ടാന ആക്രമണം ഉണ്ടായത്. അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ നാട്ടുകാര്‍ വലിയ പ്രതിഷേധം ഉയര്‍ത്തുമ്പോള്‍ ചിന്നക്കനാലില്‍ ഇന്നലെ ഒരാളെ കൊലപ്പെടുത്തിയ ചക്കക്കൊമ്പന്റെ ശല്യത്തില്‍ വലയുകയാണ് ചിന്നക്കനാലുകാര്‍. ജനവാസമേഖലയിലേക്ക് ആനയെത്താനുള്ള സാധ്യതയാണ് മുന്‍ നിര്‍ത്തിയിരിക്കുന്നത്.

ചിന്നക്കനാലിലെ 80 ഏക്കര്‍ഭാഗത്താണ് ചക്കക്കൊമ്പനുള്ളത്. ജനവാസമേഖലയോട് അടുത്താണ് നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. കാട്ടാനയെ ഓടിക്കാന്‍ പ്രദേശവാസികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും പോകാന്‍ കൂട്ടാക്കിയിട്ടില്ല. നാട്ടുകാര്‍ പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും ഓടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആന പോകുന്നില്ല. ആര്‍ആര്‍ടി സംഘം ഇവിടെ എത്തിയ ശേഷമേ തീരുമാനമുണ്ടാകു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായതിനാല്‍ ഇവിടേയ്ക്ക് ആനയെത്തിയാല്‍ വലിയ ദുരന്തമുണ്ടാകുമെന്ന ഭീതിയിലാണ് ആള്‍ക്കാര്‍.

ജനവാസമേഖലയും വ്യാപകമായ കൃഷിയുള്ളതുമായ സ്ഥലമാണ് ഇവിടം. ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് ഇവിടെയുള്ളതെന്നാണ് വിവരം. കഴിഞ്ഞദിവസം ഏലത്തോട്ടത്തില്‍ പണിയെടുക്കുകയായിരുന്ന ജോസഫ് എന്ന വേലുച്ചാമിയെ ആന ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. രാവിലെ ജോലിക്ക് എത്തിയ ജോസഫ് പണിയെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു ആനയെത്തിയതും ചവിട്ടിക്കൊന്നതും.

പാലക്കാട്ടെ അട്ടപ്പാടിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ നാട്ടുകാര്‍ മണ്ണാര്‍ക്കാട് ചിന്നക്കനാല്‍ റോഡ് ഉപരോധിച്ചിരിക്കുകയാണ്. മണ്ണാര്‍ക്കാട് ഡിഎഫ്ഒ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വരികയും നാട്ടുകാരുമായി ചര്‍ച്ച നടത്തുകയുമാണ്. ജില്ലാകളക്ടര്‍ എത്തി ചര്‍ച്ച നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചരക്കണ്ടി അടക്കമുള്ള പ്രദേശത്ത് നിന്നും കാട്ടാനകളെ തുരത്തി സുരക്ഷിതമായി ജീവിക്കാനും ജോലി ചെയ്യാനുമുള്ള അവസരം ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് കാട്ടാന ആക്രമണത്തില്‍ ശിവകുമാര്‍ മരണമടഞ്ഞത്.

മൂന്നാര്‍ കുണ്ടള, ചിറ്റിവര എസ്‌റ്റേറ്റില്‍ ലയങ്ങള്‍ക്ക് സമീപം പുലിയെ കണ്ടതായും വിവരമുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ തേയിലത്തോട്ടത്തില്‍ മൂന്ന് പുലികളെ കണ്ടെത്തുകയായിരുന്നു. ഇതോടെ ആള്‍ക്കാര്‍ ഭീതിയിലാണ്. ഇന്നലെ അവധിയായിരുന്നതിനാല്‍ ആളുകള്‍ എസ്‌റ്റേറ്റില്‍ ജോലിക്ക് എത്തിയിരുന്നില്ല എന്നതാണ് ആശ്വാസമായത്. തേയിലത്തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് 500 മീറ്റര്‍ അടുത്താണ് പുലിയെ കണ്ടെത്തിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിയിരിക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW