Thursday, March 19, 2026 Last Updated 36 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Jul 2025 01.38 PM

പെണ്‍കുട്ടിയെ കാണാതായതിനെക്കുറിച്ച് റിപ്പോര്‍ട്ട് ; ജര്‍ണലിസ്റ്റ് കയറി നിന്നത് മൃതദേഹത്തിന്റെ മുകളില്‍...!

uploads/news/2025/07/792417/reporter.jpg

കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പോര്‍ട്ടര്‍ ആകസ്മികമായി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ബ്രസീ ലില്‍ നിന്നുള്ള ഞെട്ടിക്കുന്ന സംഭവത്തില്‍ ബ്രസീലിലെ ബകാബാലിലെ മെരിം നദിയില്‍ വെള്ളത്തിനടിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ റിപ്പോ ര്‍ട്ടര്‍ക്ക് ചവിട്ടേണ്ടി വരികയായിരുന്നു. പെണ്‍കുട്ടിയെ അവസാനമായി കാണാതായ നദിയുടെ ആഴവും പരപ്പും അളക്കുന്നതിനായി ലെനില്‍ഡോ ഫ്രാ സാവോ നദിയില്‍ ഇറങ്ങി നിന്നായിരുന്നു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കൗമാരക്കാരി നീന്തിക്കൊണ്ടിരിക്കുന്ന പ്രദേശവും കാണിക്കാന്‍ നദിയിലേക്കിറങ്ങി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നദീതീരത്ത് മൃതദേഹം കിടക്കുന്ന വിവരം അദ്ദേഹം അറിഞ്ഞിരുന്നില്ല. നെഞ്ചില്‍ വെള്ളം കയറിയപ്പോള്‍ റിപ്പോര്‍ട്ടര്‍ പെട്ടെന്ന് ചാടുന്നത് സംഭവത്തിന്റെ വീഡിയോയില്‍ കാണിക്കുന്നു. ഉപരിതലത്തിനടിയില്‍ തന്റെ കാലില്‍ എന്തോ തട്ടുന്നതായി അനുഭവപ്പെടുന്നതായി അദ്ദേഹം തന്റെ ടീമിനോട് പറഞ്ഞു. പെട്ടെന്ന് ഞെട്ടി അയാള്‍ മുമ്പോട്ട് കയറുകയും ആഴം കുറഞ്ഞ ഭാഗത്തേക്ക് മാറുകയും ചെയ്ത ശേഷം തിരിഞ്ഞുനോക്കി.

മിസ്റ്റര്‍ ഫ്രാസാവോയുടെ റിപ്പോര്‍ട്ടിന് ശേഷം, ജൂണ്‍ 30-ന് കാണാതായ പെണ്‍കുട്ടി റൈസയ്ക്കായി അഗ്‌നിശമന സേനാംഗങ്ങളും മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ പുനരാരംഭിച്ചു. ഒടുവില്‍ റിപ്പോര്‍ട്ടര്‍ ചിത്രീകരിക്കുന്ന കൃത്യമായ സ്ഥലത്ത് അവര്‍ അവളുടെ മൃതദേഹം കണ്ടെത്തി. തന്റെ റിപ്പോര്‍ട്ട് സമയത്ത് അവളുടെ ശരീരം വെള്ളത്തിനടിയില്‍ അനുഭവപ്പെട്ടിരുന്നോ എന്ന് വ്യക്തമല്ല. സുഹൃത്തുക്കളോടൊപ്പം നീന്തുന്നതിനിടെ റൈസ മുങ്ങിമരിക്കുകയായിരുന്നു.

ആകസ്മിക മായ മുങ്ങിമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ സ്ഥിരീകരിച്ചു. ജൂണ്‍ 30 ന് വൈകുന്നേരം അവളെ സംസ്‌കരിക്കുകയും ചെയ്തു. തന്റെ റിപ്പോര്‍ട്ടില്‍ ലെനില്‍ഡോ നദിയുടെ അപകടകരമായ അവസ്ഥകള്‍ എടുത്തുകാണിച്ചു, നദിയുടെ അടിത്തട്ടിലെ ദ്വാരങ്ങള്‍ മൂലമുണ്ടാകുന്ന ശക്തമായ ഒഴുക്കുകളെക്കുറിച്ചും അസമമായ ആഴത്തെക്കുറിച്ചും മുന്നറിയിപ്പ് നല്‍കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW