Friday, March 13, 2026 Last Updated 39 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Jul 2025 12.53 PM

സൈബര്‍ക്രൈമുകളുടെ ഭാഗമായി മരവിപ്പിച്ച അക്കൗണ്ടുകളില്‍ നിന്ന് 30 ലക്ഷം രൂപ മോചിപ്പിച്ചു; രണ്ടു പേടിഎം ജീവനക്കാര്‍ അറസ്റ്റില്‍

uploads/news/2025/07/791378/paytm.jpg

നോയിഡ: നോയിഡയില്‍ സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഫ്രീസ് ചെയ്ത അക്കൗണ്ടുകളില്‍ നിന്നും 30 ലക്ഷം രൂപ അക്കൗണ്ട് ഉടമകള്‍ക്ക് പിന്‍വലിക്കാന്‍ സൗകര്യം ഒരുക്കിയ പേടിഎം പേയ്മെന്റ് ബാങ്കിലെ രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയുടെയോ ഏജന്‍സികളുടെയോ അനുമതിയില്ലാതെ മരവിപ്പിച്ച അക്കൗണ്ടുകളില്‍ നിന്നും പണം എടുക്കാന്‍ സഹായം നല്‍കിയെന്ന ആരോപണത്തില്‍ ചന്ദ്രേഷ് റാത്തോഡും താരിഖ് അന്‍വറുമാണ് പിടിയിലായത്്.

വിവിധ മരവിപ്പിച്ച അക്കൗണ്ടുകളുടെ ഉടമകളുമായി ബന്ധപ്പെടുന്ന ഒരു ഇടനിലക്കാരനുമായി പ്രതികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഈ അക്കൗണ്ട് ഉടമകള്‍ നല്‍കുന്ന കൈക്കൂലികള്‍ വാങ്ങി പ്രതികള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ ഡിഫ്രീസുചെയ്യാനും പണം എടുക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുകയുമായിരുന്നു ഇവര്‍ ചെയ്തിരുന്നത്.

പിടിക്കപ്പെടുന്നതിന് മുമ്പ് പ്രതികള്‍ സൈബര്‍ കുറ്റവാളികളെ ഈ രീതിയില്‍ സഹായിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഓഫീസര്‍ വിവേക് രഞ്ജന്‍ റായ് പറഞ്ഞു. കമ്പനിയിലെ കൂടുതല്‍ ജീവനക്കാര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടേക്കാമെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചില ജീവനക്കാര്‍ തങ്ങളുടെ സ്ഥാനം ദുരുപയോഗം ചെയ്യുന്നുവെന്നും അന്വേഷണ ഏജന്‍സികള്‍ മരവിപ്പിച്ച അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നും ആരോപിച്ച് പേടിഎം പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.

തങ്ങളുടെ ചില ജീവനക്കാര്‍ തങ്ങളുടെ സ്ഥാനം ദുരുപയോഗം ചെയ്യുകയും അന്വേഷണ ഏജന്‍സികള്‍ മരവിപ്പിച്ച അക്കൗണ്ടുകള്‍ അനുമതിയില്ലാതെ മരവിപ്പിക്കുകയും ചെയ്തുവെന്ന് കാണിച്ച് പേടിഎം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സൈബര്‍) ഷാവ്യ ഗോയല്‍ പറഞ്ഞു.

Ads by Google
Wednesday 16 Jul 2025 12.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW