-->
ന്യൂഡല്‍ഹി: മകളുടെ യാത്രകളെക്കുറിച്ച് അറിയില്ലായിരുന്നെന്നും ഡല്‍ഹിയിലേക്ക് എന്ന് പറഞ്ഞ് മകള്‍ അയല്‍രാജ്യത്തേക്ക് നടത്തിയ യാത്രകളെക്കുറിച്ച് തനിക്ക് ഒരു വിവരവും ഇല്ലായിരുന്നെന്നും പറഞ്ഞു. മകളുടെ യൂട്യൂബ് ചാനലിനെക്കുറിച്ചോ മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെക്കുറിച്ചോ അറിയില്ലെന്നും പറഞ്ഞു. എഎന്‍ഐയോട് സംസാരിച്ച ഹരീഷ് മല്‍ഹോത്ര വ്യക്തമാക്കി.
'ഡല്‍ഹിയിലേക്ക് പോവുകയാണെന്ന് അവള്‍ എന്നോട് പറയാറുണ്ടായിരുന്നു. അവള്‍ എന്നോട് ഒന്നും പറഞ്ഞില്ല.' ജ്യോതി പാകിസ്ഥാന്‍ സന്ദര്‍ശിച്ചത് വീഡിയോകള്‍ ഷൂട്ട് ചെയ്യാനാണെന്ന തന്റെ മുന്‍ പരാമര്‍ശങ്ങളില്‍ നിന്ന് പിന്മാറി മല്‍ഹോത്ര പറഞ്ഞു. അവള്‍ വീട്ടില്‍ വീഡിയോകള്‍ ചെയ്യാറുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ട്രാവല്‍ വിത്ത് ജോ' എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന ഹരിയാനയിലെ ഹിസാര്‍ സ്വദേശിയും നാല് ലക്ഷത്തോളം വരിക്കാരുമായ ജ്യോതി മല്‍ഹോത്ര, ഇന്ത്യന്‍ സൈനിക വിവരങ്ങള്‍ പാകിസ്ഥാനുമായി പങ്കുവെച്ചതിന് കഴിഞ്ഞ ആഴ്ച അറസ്റ്റിലായിരുന്നു. 33 കാരിയായ ഇവര്‍ ാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്നും രണ്ട് തവണയെങ്കിലും പാകിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ 12 പേരുടെ കൂട്ടത്തില്‍ ജ്യോതി മല്‍ഹോത്രയും ഉള്‍പ്പെടുന്നു.
ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ 450 ലധികം വീഡിയോകള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. അവളുടെ ചില വീഡിയോകള്‍ അവളുടെ പാകിസ്ഥാന്‍ സന്ദര്‍ശനത്തെ കുറിച്ചുള്ളതായിരുന്നു. 'ഇന്ത്യന്‍ ഗേള്‍ ഇന്‍ പാക്കിസ്ഥാന്', 'ഇന്ത്യന്‍ ഗേള്‍ ലാഹോര്‍ പര്യവേക്ഷണം', 'ഇന്ത്യന്‍ ഗേള്‍ അറ്റ് കറ്റാസ് രാജ് ടെമ്പിള്‍', 'ഇന്ത്യന്‍ പെണ്‍കുട്ടി പാകിസ്ഥാനില്‍ ലക്ഷ്വറി ബസ് ഓടിക്കുന്നു'.
ഏപ്രില്‍ 22-ലെ പഹല്‍ഗാം ആക്രമണത്തിന് മുമ്പ് ജ്യോതി മല്‍ഹോത്ര കശ്മീരില്‍ പോയിരുന്നതായും അതിനുമുമ്പ് പാകിസ്ഥാന്‍ സന്ദര്‍ശിച്ചതായും പോലീസ് പറഞ്ഞു. ഈ സന്ദര്‍ശനങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധം സ്ഥാപിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ഹിസാര്‍ പോലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ സാവാന്‍ ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ യൂട്യൂബറിനെ ഒരു ആസ്തിയായി വളര്‍ത്തിയെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.