Wednesday, March 18, 2026 Last Updated 11 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
ബാദ്ഷാ ഇ.കെ.
Sunday 01 Mar 2026 01.33 PM

സൗദി വിമാനത്താവളങ്ങളിൽ കുടുങ്ങിയ ഗൾഫ് പൗരന്മാർക്ക് ആതിഥ്യം നൽകാൻ സൽമാൻ രാജാവിന്റെ ഉത്തരവ്

വിമാനത്താവളങ്ങളിൽ കുടുങ്ങിയ എല്ലാ ജി.സി.സി പൗരന്മാരെയും സൗദി അറേബ്യയുടെ അതിഥികളായി സ്വീകരിച്ച് താമസിപ്പിക്കാൻ സൽമാൻ രാജാവ് ഉത്തരവിട്ടു.
uploads/news/2026/03/827912/King-Salman.jpg

റിയാദ്: മേഖലയിലെ അടിയന്തര സാഹചര്യത്തെ തുടർന്ന് സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് സഹായഹസ്തവുമായി സൗദി ഭരണകൂടം രംഗത്തെത്തി. വിമാനത്താവളങ്ങളിൽ കുടുങ്ങിയ എല്ലാ ജി.സി.സി പൗരന്മാരെയും സൗദി അറേബ്യയുടെ അതിഥികളായി സ്വീകരിച്ച് താമസിപ്പിക്കാൻ സൽമാൻ രാജാവ് ഉത്തരവിട്ടു.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നിർദ്ദേശത്തിന് രാജാവ് അംഗീകാരം നൽകിയതോടെയാണ് ഈ തീരുമാനം നടപ്പിലായത്. സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനാകാതെ വിമാനത്താവളങ്ങളിൽ കുടുങ്ങിയിരിക്കുന്ന ഗൾഫ് പൗരന്മാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

മേഖലയിലെ ചില വ്യോമപാതകൾ അടച്ചതിനെ തുടർന്ന് നിരവധി യാത്രക്കാരാണ് തങ്ങളുടെ യാത്ര തുടരാൻ കഴിയാതെ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. ഇതിനെ തുടർന്ന് കുടുങ്ങിയിരിക്കുന്നവർക്ക് മികച്ച താമസസൗകര്യവും ഭക്ഷണവും മറ്റ് ആവശ്യമായ സേവനങ്ങളും ഒരുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

സാഹചര്യങ്ങൾ സാധാരണ നിലയിലാകുകയും യാത്രകൾ വീണ്ടും സുരക്ഷിതമായി പുനരാരംഭിക്കാനും കഴിയുന്നതുവരെ ഈ പൗരന്മാർക്ക് സൗദി അറേബ്യയിൽ താമസസൗകര്യം നൽകുമെന്ന് അധികൃതർ അറിയിച്ചു. യാത്രാ തടസ്സങ്ങൾ നേരിടുന്നവർക്ക് ആവശ്യമായ സഹായങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ വിമാനത്താവള അധികാരികൾക്കും സുരക്ഷാ വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രതിസന്ധി ഘട്ടങ്ങളിൽ അയൽരാജ്യങ്ങളിലെ പൗരന്മാരോടുള്ള സൗദി അറേബ്യയുടെ ഐക്യദാർഢ്യത്തിന്റെയും സഹകരണത്തിന്റെയും ഉദാഹരണമായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്. ഔദ്യോഗിക പ്രഖ്യാപനമനുസരിച്ച് നിലവിൽ ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കാണ് മുൻഗണന നൽകുന്നത്. ഇതിൽ യു.എ.ഇ, കുവൈത്ത്, ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർ ഉൾപ്പെടുന്നു. എന്നാൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ട്രാൻസിറ്റ് യാത്രക്കാരുടെയും പ്രശ്നങ്ങൾ അധികൃതർ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയും വിമാനക്കമ്പനികളും വിമാനത്താവളങ്ങളിൽ കുടുങ്ങിയ എല്ലാ അന്താരാഷ്ട്ര യാത്രക്കാരോടും മാനുഷിക പരിഗണന പുലർത്തി ആവശ്യമായ സഹായങ്ങൾ നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
ജി.സി.സി പൗരന്മാർക്ക് പ്രത്യേക മുൻഗണന നൽകിയിട്ടുണ്ടെങ്കിലും, മറ്റ് രാജ്യങ്ങളിലെ യാത്രക്കാരെയും സുരക്ഷിതമായ താമസ സൗകര്യങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികളും തുടരുകയാണ്.

Ads by Google
ബാദ്ഷാ ഇ.കെ.
Sunday 01 Mar 2026 01.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google