Monday, March 16, 2026 Last Updated 11 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Feb 2026 11.39 PM

ആഗോള അയ്യപ്പ സംഗമം: കുറ്റമേറ്റ്‌ ബോര്‍ഡ്‌; 'എല്ലാം ശരിയാക്കും'

uploads/news/2026/02/825952/k3.jpg

തിരുവനന്തപുരം; ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകള്‍ സംബന്ധിച്ച പരിശോധനാ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടപ്പെട്ട വീഴ്‌ചകള്‍ ബോര്‍ഡിന്റെ ഭാഗത്തുണ്ടായ പിഴവുകളാണെന്ന്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാര്‍ വ്യക്‌തമാക്കി. പരിശോധന നടത്തിയ ഉദ്യോഗസ്‌ഥന്‌ കൃത്യമായ കണക്കുകള്‍ നല്‍കാത്തതാണ്‌ ചെലവുകണക്കുകളില്‍ പിഴവുകള്‍ പ്രത്യക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ദേവസ്വം ബോര്‍ഡ്‌ യോഗത്തിന്‌ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്‌. ഫെബ്രുവരി 26ന്‌ മുമ്പ്‌ കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്നും അതോടെ ചൂണ്ടിക്കാട്ടപ്പെട്ട വീഴ്‌ചകള്‍ എല്ലാം തിരുത്തുമെന്നും ജയകുമാര്‍ അവകാശപ്പെട്ടു. വിശദ കണക്കുകള്‍ നല്‍കിയാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണക്കുകള്‍ കൃത്യമാക്കുമ്പോള്‍ 99 ലക്ഷം രൂപയുടെ കുറവ്‌ ഉണ്ടാകുമെന്നാണ്‌ വിലയിരുത്തല്‍. എന്നാല്‍ ഒരു പൈസപോലും ബോര്‍ഡിന്റെ അക്കൗണ്ടില്‍ നിന്ന്‌ എടുക്കില്ലെന്നും പ്രസിഡന്റ്‌ വ്യക്‌തമാക്കി. 3.85 കോടി രൂപ സഹയോജന സഹായമായി ലഭിക്കാനുണ്ടെന്നും, 1.15 കോടി രൂപ ഈ സംഗമത്തിന്റെ ചെലവിനായി നല്‍കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദാനി ഗ്രൂപ്പ്‌ ഉള്‍പ്പെടെ ചില സ്‌ഥാപനങ്ങള്‍ വാഗ്‌ദാനം ചെയ്‌ത സഹായത്തുക ലഭിക്കുമെന്ന വിശ്വാസവും പ്രസിഡന്റ്‌ പ്രകടിപ്പിച്ചു.അതേസമയം, കോടതി വിലക്ക്‌ ലംഘിച്ച്‌ ബോര്‍ഡിന്റെ നിധിയില്‍ നിന്ന്‌ പണം എടുക്കരുതെന്ന നിര്‍ദേശം ലംഘിച്ചതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ വെറും കണക്കുകള്‍ സമര്‍പ്പിച്ചതിലൂടെ തീരില്ലെന്ന വിമര്‍ശനവും ഉയരുന്നു. പരിശോധനാ റിപ്പോര്‍ട്ടിലെ പ്രതികൂല പരാമര്‍ശങ്ങള്‍ ഞങ്ങള്‍ അര്‍ഹിക്കുന്നില്ലെന്നും അവ തിരുത്തിക്കുമെന്നും ജയകുമാര്‍ വ്യക്‌തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ ബോര്‍ഡ്‌ അംഗം കെ. രാജുവും പങ്കെടുത്തു.

Ads by Google
Tuesday 17 Feb 2026 11.39 PM
YOU MAY BE INTERESTED