വ്യത്യസ്ത കേസുകളിലായി കഴിഞ്ഞ ദിവസം സൗദിയിൽ രണ്ട് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെയും രാജ്യദ്രോഹകേസിലെ പ്രതിയെയുമാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്.
ജിസാനിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയുടെ വധ ശിക്ഷ നടപ്പിലാക്കി. സൗദി പൗരന്‍ ഹുസൈന്‍ ബിന്‍ ഹാദി ബിന്‍ അലി അല്‍ശഅബിയെ വധശിക്ഷക്ക് വിധേയനാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.