-->
കാസർഗോഡ് വെളളരിക്കുണ്ട് വിമല എസ്റ്റേറ്റിലുണ്ടായ തീപിടുത്തത്തില്‍ ഏക്കർ കണക്കിന് തോട്ടങ്ങളിലേക്ക് തീ പടർന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. റബ്ബർ മരം മുറിച്ചു മാറ്റിയ പ്രാദേശത്തെ പയർ വള്ളിയിലേക്ക് തീപടരുകയായിരുന്നു. കുറ്റിക്കോലിൽ നിന്ന് ഫയർ ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.
വെള്ളരിക്കുണ്ട് പൊലീസും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. വേനൽക്കാലത്ത് ഈ പ്രദേശത്ത് ഇടയ്ക്കിടെ തീപിടുത്തം ഉണ്ടാകാറുണ്ട്. മലയോര മേഖല ആയത് കൊണ്ട് തന്നെ അഗ്നിരക്ഷാ സേനയ്ക്ക് എത്തിപ്പെടാൻ പ്രയാസമായ പ്രദേശമാണിത്.