Saturday, March 21, 2026 Last Updated 13 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 11 Oct 2025 10.39 AM

അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുടെ വാര്‍ത്താസമ്മേളനം ; ഡല്‍ഹിയില്‍ വനിതാജര്‍ണലിസ്റ്റുകളെ ഒഴിവാക്കി

uploads/news/2025/10/805061/thaliban.jpg

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖി ന്യൂഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. ശനിയാഴ്ച മുത്തഖി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വനിതാ ജര്‍ണലിസ്റ്റുകളെ ഒഴിവാക്കിയിരുന്നു. ഇതിനെതിരേ സാമൂഹ്യമാധ്യമങ്ങളില്‍ താലിബാന്‍ ഭരണകൂടത്തെയും ഇന്ത്യന്‍ അധികൃതരെയും പൊരിക്കുകയാണ്. വാര്‍ത്താസമ്മേളനത്തില്‍ സ്ത്രീകള്‍ പങ്കെടുക്കരുതെന്ന കര്‍ശനമായ നിര്‍ദേശവും താലിബാന്‍ ഭരണകൂടം നല്‍കിയിരുന്നതായിട്ടാണ് വിവരം.

അഫ്ഗാന്‍ മന്ത്രിയുടെ സന്ദര്‍ശനത്തിനായി ന്യൂഡല്‍ഹിയില്‍ തങ്ങുന്ന മുംബൈയിലെ അഫ്ഗാനിസ്ഥാന്റെ കോണ്‍സല്‍ ജനറലില്‍ നിന്നുള്ള തിരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകരെയാണ് പത്രസമ്മേളനത്തിനുള്ള ക്ഷണം സ്വീകരിച്ചത്. അഫ്ഗാന്‍ എംബസി പ്രദേശം ഇന്ത്യന്‍ സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്നതല്ലെന്ന് അതില്‍ പറയുന്നു. വെള്ളിയാഴ്ച ന്യൂഡല്‍ഹിയിലെ അഫ്ഗാനിസ്ഥാന്‍ എംബസിയിലാണ് പത്രസമ്മേളനം നടന്നത്. ഈ സമയത്ത്, സ്ത്രീകളെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു.

നിരവധി മാധ്യമപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ രോഷം പ്രകടിപ്പിച്ചത്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിന്റെ ഭാഗമായ മുത്താക്കി സ്ത്രീകള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ക്ക് പേരുകേട്ടതിനാലാണ് ഇത് സംഭവിച്ചത്. അടിസ്ഥാനപരമായി അവരെ ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്കുകയാണെന്ന് പറഞ്ഞു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് അറിയാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര ആവശ്യപ്പെട്ടത്്. സ്ത്രീകള്‍ക്ക് നട്ടെല്ലും അഭിമാനവുമുള്ള ഇന്ത്യയിലെ ഏറ്റവും കഴിവുള്ള ചില സ്ത്രീകളെ അപമാനിക്കാന്‍ നമ്മുടെ രാജ്യത്ത് എങ്ങനെയാണ് അനുവദിച്ചതെന്ന് എക്സിലെ ഒരു പോസ്റ്റില്‍ എഴുതി.

സ്ത്രീകളെ പരിപാടിയില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന് കണ്ടെത്തിയപ്പോള്‍ പുരുഷ മാധ്യമപ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോവേണ്ടതായിരുന്നുവെന്ന് മുന്‍ മന്ത്രി പി ചിദംബരം പറഞ്ഞു. മുത്തഖി വ്യാഴാഴ്ച ഇന്ത്യയിലെത്തി വെള്ളിയാഴ്ച ജയ്ശങ്കറുമായി ചര്‍ച്ച നടത്തി. ബന്ധങ്ങളിലെ വലിയ പുനഃസ്ഥാപനമായി കണക്കാക്കപ്പെടുന്ന ഈ കൂടിക്കാഴ്ചയില്‍, കാബൂളിലെ സാങ്കേതിക ദൗത്യം ഒരു എംബസിയായി ഉയര്‍ത്തുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു, അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി അത് സ്വാഗതം ചെയ്തു.

Ads by Google
Saturday 11 Oct 2025 10.39 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW