Sunday, March 22, 2026 Last Updated 7 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 04 Sep 2025 01.30 PM

അധോലോക നായകനും രാഷ്ട്രീയക്കാരനുമായ അരുണ്‍ഗാവ്‌ലി പുറത്തിറങ്ങി ; 17 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം

uploads/news/2025/09/799242/arun-gawli.jpg

നാഗ്പൂര്‍: ഒരു കാലത്ത് ഇന്ത്യയെ ഞെട്ടിച്ച അധോലോകനായകനും ഗുണ്ടാ നേതാവും പിന്നീട് രാഷ്ട്രീയക്കാരനുമായി മാറിയ അരുണ്‍ ഗാവ്ലി നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. 17 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞദിവസമാണ് അരുണ്‍ ഗാവ്‌ലി ജയില്‍ മോചിതനായത്. 2007-ല്‍ നടന്ന ശിവസേന കോര്‍പ്പറേറ്റര്‍ കമലാകര്‍ ജാംസന്ദേക്കര്‍ വധക്കേസുമായി ബന്ധപ്പെട്ട് 76-കാരനായ അദ്ദേഹത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഇത് രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന കേസില്‍ നിര്‍ണായകമായ വഴിത്തിരിവാണ്.

പ്രായവും നീണ്ട തടവുകാലവും പരിഗണിച്ച് ഓഗസ്റ്റ് 28-നാണ് പരമോന്നത കോടതി ഗാവ്ലിക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ എം.എം. സുന്ദരേശ്, എന്‍. കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ച്, ഗാവ്ലിയുടെ അപ്പീല്‍ ഇപ്പോഴും നിലനില്‍ക്കെ തന്നെ 17 വര്‍ഷവും മൂന്ന് മാസവും തടവില്‍ കഴിഞ്ഞി ട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. വിചാരണ കോടതി നിശ്ചയിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും ജാമ്യം. അടുത്ത വര്‍ഷം ഫെബ്രുവരിയിലായിരിക്കും കേസിന്റെ അന്തിമ വാദം കേള്‍ക്കുക. ബുധനാഴ്ച ഉച്ചയ്ക്ക് 12:30-ഓടെ ഗാവ്ലി ജയിലില്‍ നിന്ന് പുറത്തിറങ്ങി.

വര്‍ഷങ്ങള്‍ നീണ്ട തടവിന് ശേഷം ജയിലിന് പുറത്ത് കുടുംബാംഗങ്ങളും അഭിഭാഷകരും അനുയായികളും ചേര്‍ന്ന് സ്വീകരിച്ചു. അരുണ്‍ ഗാവ്ലി 1980-കളിലും 1990-കളിലും മുംബൈ അധോലോകത്തില്‍ പ്രമുഖനായിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടല്‍, ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വൈര്യം എന്നിവ യുമായി അദ്ദേഹത്തിന്റെ പേര് ബന്ധപ്പെട്ടിരുന്നു. അക്കാലത്ത് നഗരത്തിലെ ഏറ്റവും ഭയം നിറഞ്ഞ വ്യക്തികളില്‍ ഒരാളായി. തന്റെ സ്വാധീന ത്തിന്റെ കേന്ദ്രമായി മാറിയ ബൈക്കുളയിലെ ദഗ്ഡി ചാളിയില്‍ നിന്നായിരുന്നു പ്രവര്‍ത്തനങ്ങള്‍. അനുയായികള്‍ക്കിടയില്‍ 'ഡാഡി' എന്ന വിളിപ്പേരും നേടി.

അപകടകരമായ ഭൂതകാലമുണ്ടായിട്ടും, ഗാവ്ലി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും അഖില്‍ ഭാരതീയ സേന എന്ന പാര്‍ട്ടി സ്ഥാപിക്കുകയും ചെയ്തു. 2004-ല്‍ അദ്ദേഹം മുംബൈയിലെ ചിഞ്ച്പോക്ലി അസംബ്ലി സീറ്റില്‍ വിജയിക്കുകയും 2009 വരെ എം.എല്‍.എ.യായി പ്രവര്‍ത്തിക്കുകയും ചെയ്തു. തെരുവില്‍ നിന്ന് അധികാര ഇടനാഴികളിലേക്ക് മാറിയ വ്യക്തിയെന്ന നിലയില്‍ ഇത് അദ്ദേഹത്തിന്റെ പ്രതിച്ഛായ കൂടുതല്‍ ഉറപ്പിച്ചു.

Ads by Google
Thursday 04 Sep 2025 01.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW