Saturday, March 14, 2026 Last Updated 22 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Aug 2025 12.28 PM

50 വർഷത്തിനിടെ ആദ്യമായി അമേരിക്കയിലെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്

uploads/news/2025/08/797944/amk.jpg

വാഷിംഗ്ടൺ ഡിസി: കഴിഞ്ഞ 50 വർഷത്തിനിടെ ആദ്യമായി അമേരിക്കയിലെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഇതിനിടെ, യുഎസിലെ രണ്ടാമത്തെ വലിയ കുടിയേറ്റ സമൂഹമായി ഇന്ത്യക്കാർ മാറി. പ്യൂ റിസർച്ച് സെന്റർ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, 2025 ജനുവരിയിൽ 53.3 ദശലക്ഷമായിരുന്ന കുടിയേറ്റക്കാരുടെ എണ്ണം ജൂൺ മാസത്തിൽ 51.9 ദശലക്ഷമായി കുറഞ്ഞു.

അമേരിക്കയിലെ ആകെ കുടിയേറ്റക്കാരിൽ 22% വരുന്ന 11 ദശലക്ഷത്തിലധികം ആളുകളുമായി മെക്സിക്കോ ഇപ്പോഴും ഒന്നാം സ്ഥാനത്തുണ്ട്. എന്നാൽ 2010 മുതൽ അവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

3.2 ദശലക്ഷം ആളുകളുമായി (മൊത്തം കുടിയേറ്റക്കാരുടെ 6%) ഇന്ത്യ ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. 3 ദശലക്ഷം ആളുകളുള്ള (6%) ചൈന മൂന്നാം സ്ഥാനത്തും, 2.1 ദശലക്ഷം ആളുകളുള്ള (4%) ഫിലിപ്പീൻസ് നാലാം സ്ഥാനത്തും, 1.7 ദശലക്ഷം ആളുകളുള്ള (3%) ക്യൂബ അഞ്ചാം സ്ഥാനത്തുമുണ്ട്.

അഭയാർത്ഥി അപേക്ഷകളിൽ ജോ ബൈഡൻ കൊണ്ടുവന്ന നിയന്ത്രണങ്ങളും, കുടിയേറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്റെ 181 എക്സിക്യൂട്ടീവ് നടപടികളും ഈ കുറവിന് കാരണമായെന്ന് പ്യൂ ഗവേഷകർ വിലയിരുത്തി. സർവേ പ്രതികരണ നിരക്കിലെ കുറവും കണക്കുകളെ ബാധിച്ചിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ 8,100-ൽ അധികം ആളുകളെ അവരുടെ മാതൃരാജ്യം അല്ലാത്ത മറ്റ് രാജ്യങ്ങളിലേക്ക് നാടുകടത്തിയതായി 'ദി ഗാർഡിയൻ' നടത്തിയ മറ്റൊരു വിശകലനത്തിൽ പറയുന്നു. ഇതിനിടെ, 55 ദശലക്ഷത്തിലധികം വിദേശ പൗരന്മാരുടെ വിസ രേഖകൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പരിശോധിക്കുന്നുണ്ട്.

പി പി ചെറിയാൻ

Ads by Google
Wednesday 27 Aug 2025 12.28 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW