Tuesday, March 17, 2026 Last Updated 14 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Jul 2025 02.59 PM

' വേടനെയും ഗൗരി ലക്ഷ്മിയേയുമൊക്കെ അവര്‍ എന്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്ന് അറിയാമോ' ; കുറിപ്പുമായി മന്ത്രി ശിവന്‍കുട്ടി

uploads/news/2025/07/791386/shivankutty-vedan.gif

കാലിക്കറ്റ് സര്‍വകലാശാല പാഠ്യപദ്ധതിയില്‍ നിന്നും റാപ്പര്‍ വേടന്റെയും ഗൗരി ലക്ഷ്മിയുടേയും പാട്ട് ഒഴിവാക്കാനുളള വിദഗ്ദ സമിതിയുടെ നടപടിയില്‍ പ്രതികരിച്ച് മന്ത്രി വി. ശിവന്‍കുട്ടി.

'' വേടനെയും ഗൗരി ലക്ഷ്മിമേയേയുമൊക്കെ അവര്‍ എന്തിനാണ് ഇങ്ങിനെ പേടിക്കുന്നത് എന്നറിയാമോ...!!!!

ആ ഭയം അവരുടെ ജനിതക ഘടനയിലുണ്ട്...'' എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.

കാലിക്കറ്റ് സര്‍വകലാശാലയുടെ ബിഎ മലയാളം പാഠ്യപദ്ധതിയില്‍ മൂന്നാം സെമസ്റ്ററിലാണ് വേടന്റെ ' ഭൂമി ഞാന്‍ വാഴുന്നിടം' എന്ന പാട്ട് ഉള്‍പ്പെടുത്തിയത്. ഈ പാട്ട് പഠിപ്പിക്കാന്‍ യോഗ്യമല്ലെന്ന് കാണിച്ച് ബിജെപി സിന്‍ഡിക്കേറ്റ് അംഗം എ കെ അനുരാജ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.

കഞ്ചാവ് പോലുളള ലഹരി വസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന താന്‍ വരും തലമുറക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആളാണ് വേടനെന്നും ഇത്തരമൊരു വ്യക്തിയുടെ പാട്ട് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് വിസി വിദഗ്ദ സമിതിയെ നിയോഗിച്ചത്.

മലയാളം യുജി പഠനബോര്‍ഡാണ് വേടന്റെ പാട്ട് പാഠ്യപദ്ധതിയില്‍ ചേര്‍ത്തത്. മൈക്കിള്‍ ജാക്സന്റെ ' ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്' എന്ന പാട്ടുമായി താരതമ്യപഠനത്തിനായാണ് ' ഭൂമി ഞാന്‍ വാഴുന്നിടം' സിലബസില്‍ ഉള്‍പ്പെടുത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW