Tuesday, March 17, 2026 Last Updated 8 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Mar 2025 11.14 AM

22 കാരിയെ വീട്ടുകാര്‍ നിര്‍ബ്ബന്ധിപ്പിച്ച് മറ്റൊരു വിവാഹം കഴിപ്പിച്ചു ; രണ്ടാമത്തെ ആഴ്ച ഭര്‍ത്താവിനെ വാടകക്കൊലയാളിയെ വെച്ച് കൊന്നു

uploads/news/2025/03/771902/wedding.jpg

കാമുകനെ വിവാഹം കഴിക്കാന്‍ സമ്മതിക്കാതിരുന്ന വീട്ടുകാര്‍ നിര്‍ബ്ബന്ധിച്ച് നടത്തിയ വിവാഹം കഴിഞ്ഞ് രണ്ടാമത്തെയാഴ്ച ഭാര്യയും കാമുകനും ചേര്‍ന്ന് വാടകക്കൊലയാളിയെ വെച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഔറയ്യ ജില്ലയില്‍ ഒരു 22 കാരിയാണ് കാമുകനുമായി ഒരു പദ്ധതി തയ്യാറാക്കുകയും കരാര്‍ കൊലയാളികളെ നിയമിക്കുകയും ചെയ്തത്.

വിവാഹം നടന്നതോടെ സമാഗമം തടസ്സപ്പെടുമെന്ന ഭീതിയിലാണ് കൊല്ലാന്‍ തീരുമാനിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികളായ പ്രഗതി യാദവും അനുരാഗ് യാദവും നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ ഈ ബന്ധത്തിന് അംഗീകാരം നല്‍കിയില്ല, മാര്‍ച്ച് 5 ന് ദിലീപുമായി പ്രഗതിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയും ചെയ്തു.

മാര്‍ച്ച് 19 ന്, വയലില്‍ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ദിലീപ് കിടക്കുന്നത് പോലീസ് കണ്ടെത്തി. ചികിത്സയ്ക്കായി ബിധുനയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും, നില വഷളായതിനെത്തുടര്‍ന്ന്, ഇരയെ സൈഫായ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മധ്യപ്രദേശിലെ ഗ്വാളിയോറിലേക്ക് കൊണ്ടുപോയി. മാര്‍ച്ച് 20 ന് 25 കാരനായ ഇരയെ ഔറയ്യയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി, ഒരു ദിവസത്തിന് ശേഷം അദ്ദേഹം മരിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരയുടെ സഹോദരന്‍ സഹര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ഇരയുടെ ഭാര്യയും കാമുകനും തമ്മില്‍ കണ്ടുമുട്ടാന്‍ കഴിയാത്തതിനാല്‍ ഭര്‍ത്താവിനെ കൊല്ലാന്‍ തീരുമാനിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് ഇരുവരും ദിലീപിനെ കൊലപ്പെടുത്താന്‍ രാമാജി ചൗധരി എന്ന ഒരു വാടക കൊലയാളിയെ നിയമിക്കുകയും ജോലി ചെയ്യാന്‍ അദ്ദേഹത്തിന് രണ്ട് ലക്ഷം രൂപ നല്‍കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. രാമാജിയും മറ്റ് ചിലരും ദിലീപിനെ ബൈക്കില്‍ വയലിലേക്ക് കൊണ്ടുപോയി എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവിടെ എത്തിയപ്പോള്‍ അവര്‍ ഇരയെ മര്‍ദ്ദിക്കുകയും വെടിവയ്ക്കുകയും ചെയ്തു.

സംഭവം നടത്തിയ ശേഷം ഉടന്‍ തന്നെ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. എന്നാല്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന് പ്രതികളെയും തിരിച്ചറിഞ്ഞു, തുടര്‍ന്ന് അറസ്റ്റ് ചെയ്തു. പ്രതികളില്‍ നിന്ന് രണ്ട് പിസ്റ്റളുകള്‍, നാല് ലൈവ് കാട്രിഡ്ജുകള്‍, ഒരു ബൈക്ക്, രണ്ട് മൊബൈല്‍ ഫോണുകള്‍, ഒരു പേഴ്‌സ്, ആധാര്‍ കാര്‍ഡ്, 3,000 രൂപ എന്നിവയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW