Saturday, March 21, 2026 Last Updated 14 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 27 Sep 2025 10.59 AM

'ഐ ലവ് മുഹമ്മദിനെ' ചൊല്ലിയുണ്ടായ അക്രമം ; യുപി പുരോഹിതനെ കസ്റ്റഡിയിലെടുത്തു

uploads/news/2025/09/802987/i-love-muhammed.jpg

ബറേലി: ഉത്തര്‍പ്രദേശിലെ 'ഐ ലവ് മുഹമ്മദ്' പ്രചരണവുമായി ബന്ധപ്പെട്ട് ഇസ്‌ളാമിക പുരോഹിതനെ കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞദിവസം ഉണ്ടായ സംഭവത്തില്‍ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത പ്രാദേശിക പുരോഹിതനും ഇത്തിഹാദ്-ഇ-മില്ലത്ത് കൗണ്‍സില്‍ മേധാവിയുമായ തൗഖീര്‍ റാസയെയാണ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്. പ്രചാരണത്തെ പിന്തുണച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം റാസയുടെ വീടിന് പുറത്ത് ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 'ഐ ലവ് മുഹമ്മദ്' കാമ്പയിനിനെ പിന്തുണച്ച് പ്രകടനങ്ങള്‍ നടത്തിയ പ്രതിഷേധക്കാര്‍ കല്ലേറ് നടത്തുകയും പോലീസ് ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തതോടെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം ബറേലിയില്‍ വലിയ കുഴപ്പങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഏറ്റുമുട്ടലില്‍ 10 പോലീസുകാര്‍ക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പ് ഒരു പോസ്റ്ററിനെച്ചൊല്ലി ആരംഭിച്ച തുടര്‍ച്ചയായ സംഘര്‍ഷത്തിലെ ഏറ്റവും പുതിയ സംഭവമാണിത്.

'ഐ ലവ് മുഹമ്മദ്' എന്ന് എഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചുകൊണ്ട് റാസയുടെ വീടിന് പുറത്ത് ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടിയതായി വീഡിയോകള്‍ കാണിക്കുന്നു. ബറേലിയില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് കുറഞ്ഞത് എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കലാപം, ഔദ്യോഗിക കര്‍ത്തവ്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം 50-ലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, തിരിച്ചറിയാത്ത 1,700 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ബറേലിയിലെ സാധാരണ ജീവിതം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Ads by Google
Saturday 27 Sep 2025 10.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google