Sunday, March 22, 2026 Last Updated 9 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Friday 19 Sep 2025 09.09 AM

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു ; അറിഞ്ഞത് രണ്ടാഴ്ച കഴിഞ്ഞ് ; കേന്ദ്രസഹായം തേടി കുടുംബം

uploads/news/2025/09/801648/shoot.jpg

കാലിഫോര്‍ണിയ: സാന്താ ക്ലാരയില്‍ വെടിയേറ്റ് മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയാതെ തെലുങ്കാനയിലെ ഒരു കുടുംബം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കണമെന്ന് ഇന്ത്യന്‍, സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് മരണവിവരം പോലും കുടുംബം അറിഞ്ഞത്. റൂംമേറ്റുമായുള്ള പ്രശ്‌നത്തിലാണ് 32 കാരന്‍ മുഹമ്മദ് നിസാമുദ്ദീനാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയില്‍ വെടിയേറ്റ് മരിച്ചത്. സെപ്റ്റംബര്‍ മൂന്നിന് നടന്ന സംഭവം കഴിഞ്ഞദിവസമാണ് വീട്ടുകാര്‍ അറിഞ്ഞത്.

ഫ്‌ലോറിഡ കോളേജില്‍ ഉന്നത പഠനത്തിനായി നിസാമുദ്ദീന്‍ 2016 ല്‍ യുഎസിലേക്ക് പോയിരുന്നു. കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം ഒരു കമ്പനിയില്‍ ചേര്‍ന്നു, പിന്നീട് സ്ഥാനക്കയറ്റം ലഭിച്ച ശേഷം കാലിഫോര്‍ണിയയിലേക്ക് താമസം മാറി എന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു. മഹബൂബ്നഗറിലാണ് ഇരയുടെ വീട്ടുകാര്‍ താമസിക്കുന്നത്. മകന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ പിതാവ് സര്‍ക്കാര്‍ സഹായം തേടുകയാണ്. മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ വിദേശകാര്യ മന്ത്രി ജയ്ശങ്കറിന്റെ സഹായം തേടി.

എസിയെച്ചൊല്ലിയുള്ള തര്‍ക്കം കത്തി ഉപയോഗിച്ച് അക്രമാസക്തമായതിനെത്തുടര്‍ന്ന് ഒരു അയല്‍ക്കാരന്‍ പോലീസിനെ വിളിച്ചതായി അദ്ദേഹം പറഞ്ഞു. ഒരു ആണ്‍കുട്ടി ഉത്തരവ് ലംഘിച്ചപ്പോള്‍, പോലീസ് വെടിവച്ചുകൊന്നു. പോലീസ് മുറിയില്‍ പ്രവേശിച്ചപ്പോള്‍, അവര്‍ അവിടെ ഉണ്ടായിരുന്നവരോട് കൈ കാണിക്കാന്‍ ആവശ്യപ്പെട്ടു. ഒരു ആണ്‍കുട്ടി അനുസരിച്ചു, മറ്റൊരാള്‍ സമ്മതിച്ചില്ല. തുടര്‍ന്ന് പോലീസ് നാല് റൗണ്ട് വെടിവെയ്ക്കുകയായിരുന്നു. മൃതദേഹം മഹ്ബൂബ് നഗറിലേക്ക് കൊണ്ടുവരുന്നതിന് തെലങ്കാന സര്‍ക്കാരിന്റെ സഹായവും തേടിയിട്ടുണ്ട്.

Ads by Google
Friday 19 Sep 2025 09.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google