Sunday, March 22, 2026 Last Updated 20 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 03 Sep 2025 08.53 AM

കിം ജോങ് ഉന്നിന്റെ 13വയസുകാരി മകള്‍ ബെയ്ജിംഗില്‍ ; ഉത്തര കൊറിയയുടെ അടുത്ത പരമോന്നത നേതാവെന്ന് ഊഹാപോഹം, നയതന്ത്ര കാര്യങ്ങള്‍ പരിശീലിപ്പിക്കുന്നു

uploads/news/2025/09/799064/king-jong-un.jpg

ഡല്‍ഹി: ഇരുമ്പുമറയ്ക്കുള്ളില്‍ കഴിയുന്ന രാജ്യമായ വടക്കന്‍ കൊറിയയിലെ ഏകാധിപതി കിംഗ് ജോംഗ് ഉന്നിന്റെ പിന്‍ഗാമിയായി മകള്‍ എത്തിയേക്കുമെന്ന് സൂചന. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്തകള്‍ പ്രകാരം നയതന്ത്ര കാര്യങ്ങള്‍ പരിശീലിപ്പിക്കുകയാണെന്നാണ് വിവരം. കഴിഞ്ഞദിവസം ചൈനാ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ കിമ്മിനൊപ്പം കൗമാരം പിന്നിടാത്ത മകളും ഉണ്ടായിരുന്നു.

സെപ്റ്റംബര്‍ രണ്ടിന് ബീജിംഗില്‍ കിം ജോങ് ഉന്‍ തന്റെ പച്ച കവചിത ട്രെയിനില്‍ നിന്ന് ഇറങ്ങിയപ്പോള്‍, അദ്ദേഹത്തിന് പിന്നിലായി കറുത്ത വസ്ത്രം ധരിച്ച ഒരു പെണ്‍കുട്ടിയെ കാണാമായിരുന്നു. ഈ യുവതി കിം ജോങ് ഉന്നിന്റെ മകളാണെന്നും, ഒരുപക്ഷേ അവരുടെ ആദ്യത്തെ വിദേശ പൊതുവേദിയിലുള്ള യാത്രയായിരിക്കാം ഇതെന്നുമാണ് റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി പല പൊതു പരിപാടികളിലും, പ്രത്യേകിച്ച് സൈനിക സംബന്ധിയായ പരിപാടികളില്‍ അവര്‍ പങ്കെടുക്കുന്നുണ്ട്. പക്ഷേ, ബീജിംഗിലെ ഈ സാന്നിധ്യം, ആണവശക്തിയായ രാജ്യത്തിന്റെ രാജഭരണത്തില്‍ കിമ്മിന്റെ പിന്‍ഗാമിയായി അവരെ വാഴിക്കാന്‍ പോകുകയാണെന്ന ഊഹാപോഹങ്ങള്‍ക്ക് കൂടുതല്‍ ആക്കം കൂട്ടി.

വടക്കന്‍ കൊറിയ ഒരിക്കലും കിമ്മിന്റെ മകളുടെ പേരോ പ്രായമോ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, മുന്‍ അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ കളിക്കാരനായ ഡെന്നിസ് റോഡ്മാന്‍, 2013-ല്‍ കിമ്മിന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചപ്പോള്‍ പറഞ്ഞ ജു എ എന്ന മകളാണ് ഈ യുവതിയെന്ന് ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു. ഒരു കുഞ്ഞായിരുന്നപ്പോള്‍ ജു എയെ എടുത്തു എന്നും ഡെന്നിസ് റോഡ്മാന്‍ വിവരിച്ചിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തന്റെ സൈനിക ശക്തി പ്രദര്‍ശിപ്പിച്ച ബുധനാഴ്ചത്തെ പരേഡില്‍ പങ്കെടുക്കാന്‍ കിം ജോങ് ഉന്‍ ബീജിംഗില്‍ ഉണ്ടായിരുന്നു. എന്നാല്‍, ബുധനാഴ്ച ഷിയുടെ സൈനിക പരേഡിന് മുന്നോടിയായി ടിയാനന്‍മെന്‍ സ്‌ക്വയറില്‍ ചുവന്ന പരവതാനിയിലൂടെ കിം നടന്നപ്പോള്‍ അദ്ദേഹത്തിന്റെ മകള്‍ ഉണ്ടായിരുന്നില്ല.

കിം ജോങ് ഉന്നിനെ അദ്ദേഹത്തിന്റെ മകള്‍ വടക്കന്‍ കൊറിയക്ക് പുറത്തേക്ക് ആദ്യമായി അനുഗമിക്കുന്നത് ഇതാദ്യമാണെന്നും, അത്തരം ഒരു അനുഭവം കിമ്മിനോ അദ്ദേഹത്തിന്റെ ശക്തനായ അമ്മായിക്കോ ലഭിച്ചിട്ടില്ലെന്നും മാഡന്‍ പറഞ്ഞു. 1948-ല്‍ കിം ഇല്‍ സുങ് രാജ്യം സ്ഥാപിച്ചതുമുതല്‍ വടക്കന്‍ കൊറിയ ഒരു പാരമ്പര്യ സ്വേച്ഛാധിപത്യ രാജ്യമായി ഭരിക്കപ്പെടുന്നു. 1994-ല്‍ പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ കിം ജോങ് ഇല്‍ അധികാരമേറ്റു, 17 വര്‍ഷത്തിന് ശേഷം കിം ജോങ് ഇല്‍ മരിച്ചപ്പോള്‍ കിം ജോങ് ഉന്‍ അധികാരമേറ്റു.

രാജവംശമാണ് രാജ്യം ഭരിക്കുന്നത് എന്നതിനാല്‍, കിമ്മിന്റെ മകളുടെ ആദ്യ അന്താരാഷ്ട്ര പൊതുവേദിയിലെ സാന്നിധ്യം, അവരെ പിന്‍ഗാമിയായി വാഴിക്കുമോ എന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. കിം ജോങ് ഉന്‍ തന്റെ പിതാവ് കിം ജോങ് ഇലിനൊപ്പം വിദേശയാത്രകളില്‍ പോയതിന് തെളിവുകളൊന്നുമില്ലെന്ന് വിശകലന വിദഗ്ദ്ധര്‍ പറഞ്ഞു. കിം ജോങ് ഇല്‍ തന്റെ പിതാവും വടക്കന്‍ കൊറിയയുടെ സ്ഥാപകനുമായ കിം ഇല്‍ സുങ്ങിനൊപ്പം 1950-കളില്‍ വിദേശയാത്രകള്‍ നടത്തിയിരുന്നു. വര്‍ഷങ്ങളോളം നീണ്ട ഊഹാപോഹങ്ങള്‍ക്ക് ശേഷം, 2022-ല്‍ ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട കിമ്മിന്റെ മകളെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ലഭ്യമല്ല.

അവരുടെ കൃത്യമായ പ്രായമോ ജനനവര്‍ഷമോ പോലും അറിവായിട്ടില്ല. എന്നിരുന്നാലും, റോഡ്മാന്റെ പ്രസ്താവനകളുടെ അടിസ്ഥാനത്തില്‍, അവര്‍ക്ക് ഇപ്പോള്‍ ഏകദേശം 13 വയസ്സാണ് കണക്കാക്കുന്നത്. ഏകദേശം 13 വയസ്സുള്ള ജു എ, മെയ് മാസത്തില്‍ നടന്ന റഷ്യന്‍ എംബസി പരിപാടി ഉള്‍പ്പെടെ, ഉയര്‍ന്ന പ്രാധാന്യമുള്ള പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.

Ads by Google
Wednesday 03 Sep 2025 08.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google