Tuesday, March 24, 2026 Last Updated 25 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 16 Apr 2025 02.16 PM

കരുനാഗപ്പളളി സന്തോഷ് വധക്കേസ്: മുഖ്യപ്രതി ആലുവ അതുല്‍ അറസറ്റില്‍ ; പിടിയിലായത് തമിഴ്‌നാട്ടില്‍

uploads/news/2025/04/776208/aluva-athul.jpg

കൊല്ലം: കരുനാഗപ്പളളി സന്തോഷ് വധക്കേസിലെ മുഖ്യപ്രതി അലുവ അതുല്‍ അറസ്റ്റില്‍. കേസില്‍ ഇനിയും നാലുപേര്‍ കൂടി പിടിയിലാകാന്‍ ഉണ്ടന്നാണ് വിവരം. കരുനാഗപ്പളളി പൊലീസും ഡാന്‍സാഫും ചേര്‍ന്ന് അതുലിനെ തമിഴ്നാട്ടിലെ തിരുവളളൂരില്‍ നിന്നും പിടികൂടുകയായിരുന്നു.

കേസില്‍ നേരത്തെ രാജീവ് എന്ന രാജപ്പനുള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാലപാതകം നടന്ന് 21 ദിവസത്തിനുശേഷമാണ് അതുല്‍ പിടിയിലായത്. ജിം സന്തോഷ് എന്ന് വിളിപ്പേരുളള ഗുണ്ടാനേതാവ് സന്തോഷ് മാര്‍ച്ച് 27-നാണ് കൊല്ലപ്പെട്ടത്. അതിന് ശേഷം പ്രധാന പ്രതിക്കായുള്ള അന്വേഷണം പോലീസ് തുടര്‍ന്നു വരികയായിരുന്നു. കൊലയില്‍ നേരിട്ട് പങ്കുളളയാളാണ് രാജീവ്.

ഒരാഴ്ച്ച മുന്‍പ് അതുല്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ആലുവയില്‍ വാഹനപരിശോധനയ്ക്കിടെ ഭാര്യയെയും കുഞ്ഞിനെയും വഴിയില്‍ ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഗുണ്ടാപ്പകയാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

കൊല്ലപ്പെട്ട സന്തോഷ് കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ റിമാന്‍ഡിലായിരുന്നു. പുറത്തിറങ്ങിയതിനു പിന്നാലെയാണ് കൊല്ലപ്പെട്ടത്. പ്രതികളെല്ലാം നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്.

അലുവ അതുലും പ്യാരി എന്നയാളും എംഡിഎംഎ കേസിലും പ്രതികളാണ്. കരുനാഗപ്പളളി, ഓച്ചിറ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുളള രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുളള വര്‍ഷങ്ങള്‍ നീണ്ട വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം.

Ads by Google
Wednesday 16 Apr 2025 02.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google