Tuesday, March 24, 2026 Last Updated 11 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 12 Apr 2025 11.13 AM

നിതീഷ്‌കുമാര്‍ രാഷ്ട്രീയത്തില്‍ നിന്നും വിടുമോ ഉപപ്രധാനമന്ത്രിയാകുമോ? ബീഹാറില്‍ ചൂടുപിടിച്ച രാഷ്ട്രീയചര്‍ച്ച

uploads/news/2025/04/775565/nithishkumar.jpg

ന്യൂഡല്‍ഹി: ഈ വര്‍ഷാവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറില്‍ വലിയ ചര്‍ച്ചകള്‍ ജെഡിയു മേധാവി നിതീഷ്‌കുമാറിനെ പറ്റി. 74 വയസ്സുള്ള നിതീഷ്‌കുമാര്‍ രാഷ്ട്രീയത്തില്‍ നിന്നും വിടവാങ്ങുമോ അതോ അദ്ദേഹത്തെ ബിജെപി കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കുമോ എന്നതടക്കമാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എന്നിരുന്നാലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും നിതീഷിനെ മുന്നില്‍ നിര്‍ത്തി തന്നെയാണ് മത്സരത്തിനിറങ്ങുക എന്നാണ് ബിജെപി പ്രധാനമായും വ്യക്തമാക്കിയിരിക്കുന്നത്.

നിതീഷ് കുമാറിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ നിന്നും പടിയിറങ്ങിയ ശേഷം മകന്‍ നിഷാന്തിന് അരങ്ങേറ്റത്തിന് അവസരം നല്‍കിയേക്കുമെന്ന് കരുതുന്നവര്‍ ഏറെയാണ്. ബീഹാറില്‍ ബിജെപിയും ജെഡിയുവും ഒരു വശത്ത് നില്‍ക്കുമ്പോള്‍ ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപക്ഷം എന്നിവ ഉള്‍പ്പെടുന്ന മഹാഗത്ബന്ധനാണ് എന്‍ഡിഎയ്ക്കെതിരെ മത്സരിക്കുന്നത്. ജന്‍ സുരാജ് സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍, വരാനിരിക്കുന്ന ബീഹാര്‍ തിരഞ്ഞെടുപ്പ് നിതീഷ് കുമാറിന്റെ രാഷ്ട്രീയ ശവസംസ്‌കാരമായിരിക്കുമെന്ന് വെള്ളിയാഴ്ച അവകാശപ്പെട്ടു. കുമാറിന്റെ 'രജനീതി ശ്രദ്ധ' നടത്തുമെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു.

'ജംഗിള്‍ രാജ്' കൊണ്ടുവന്ന് ലാലു പ്രസാദ് ബീഹാറിലെ ജനങ്ങളെ നിരാശരാക്കി. പുതിയൊരു തരം ഉദ്യോഗസ്ഥ 'ജംഗിള്‍ രാജ്' നിതീഷ് കുമാറിന്റെ കീഴില്‍ ഇപ്പോള്‍ അനുഭവിക്കുകയാണെന്ന് പ്രശാന്ത് കിഷോര്‍ ആരോപിച്ചു. നിതീഷിനെ പിന്തുണയ്ക്കുന്ന (പ്രധാനമന്ത്രി) നരേന്ദ്ര മോദിയും ജനങ്ങളെ നിരാശരാക്കിയിരിക്കുന്നു,' കിഷോര്‍ പറഞ്ഞു. അതേസമയം നിതീഷ് കുമാറിനെ ഉപപ്രധാനമന്ത്രിയാക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അശ്വിനി കുമാര്‍ ചൗബെ വ്യാഴാഴ്ച പറഞ്ഞു. അന്തരിച്ച ജഗ്ജീവന്‍ റാമിന് ശേഷം, ബീഹാറില്‍ നിന്നുള്ള രണ്ടാമത്തെ ഉപപ്രധാനമന്ത്രിയായി കുമാറിനെ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ, സുശീല്‍ കുമാര്‍ മോദി പോലുള്ള നേതാക്കള്‍ അവകാശപ്പെട്ടത്, നിതീകുമാര്‍ ഉപരാഷ്ട്രപതിയാകാനും 2022 ല്‍ എന്‍ഡിഎ വിടാനും ആഗ്രഹിച്ചിരുന്നു എന്നാണ്. ബിഹാറില്‍ ബിജെപി വളര്‍ന്നുവരുന്ന ഒരു ശക്തിയാണെന്നും നിതീഷ് കുമാറിന്റെ ജെഡിയു ദുര്‍ബലമായ ഒരു ശക്തിയാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നുണ്ടെങ്കിലും, ബിഹാറില്‍ ഒറ്റയ്ക്ക് ജയിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ട് പ്രാദേശിക ബിജെപി യൂണിറ്റ് നിലവിലെ സ്ഥിതി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

Ads by Google
Saturday 12 Apr 2025 11.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google