Sunday, March 15, 2026 Last Updated 23 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 05.06 PM

നിയമലംഘനം നടത്തിയാൽ പണികിട്ടും; ഒരു വർഷത്തിൽ അഞ്ച് ചലാൻ വന്നാൽ ലൈസൻസ് റദ്ദാക്കും; അപകടമുണ്ടായാൽ ഉടമ കുടുങ്ങും

uploads/news/2026/01/822420/mvd-,.gif
photo - facebook

തിരുവനന്തപുരം : കേന്ദ്ര മോട്ടര്‍ വാഹന നിയമപ്രകാരം വാഹന ചലാര്‍ സംവിധാനം കൂടുതല്‍ കര്‍ശനമാക്കി . ഒരു വ്യക്തിക്ക് ഒരു വര്‍ഷത്തിനുളളില്‍ അഞ്ച് ചലാനുകളോ അതിലധികമോ ലഭിക്കുകയാണെങ്കില്‍ അയാളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കപ്പെടും. ചാലന്‍ ലഭിച്ചു കഴിഞ്ഞാല്‍ 45 ദിവസത്തിനുളളില്‍ പിഴ അടയ്ക്കണം. ചലാനുകള്‍ കുടിശ്ശികയുളള എല്ലാ വാഹനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തും .

കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പ് അംഗീകരിച്ച പുതിയ ഗതാഗത നിയമത്തിലെ വ്യവസ്ഥകളാണിത്. നിയമലംഘനങ്ങള്‍ നടത്തിയാൽ പിഴയടക്കാൻ 45 ദിവസത്തെ സാവകാശം നൽകും അതിനുശേഷം കർശന നടപടി എടുക്കും. പിഴ കുടിശ്ശികയുള്ള വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തും. ബ്ലാക്ക്‌ലിസ്റ്റിലുള്ള വാഹനങ്ങൾക്ക് ഉടമസ്ഥാവകാശ കൈമാറ്റം, ഫിറ്റ്‌നസ് തുടങ്ങിയ സേവനങ്ങൾ നടത്തുന്നതും തടയും. കുടിശ്ശികയുള്ള വാഹനങ്ങൾ തടഞ്ഞുവെക്കാനും ഉദ്യോഗസ്ഥർക്ക് അധികാരം ഉണ്ട്.

എല്ലാ നിയമനടപടികളും വാഹനത്തിൻ്റെ ആർസി ഉടമയ്‌ക്കെതിരെയായിരിക്കും. മറ്റൊരാളാണ് വാഹനമോടിച്ചതെന്ന് തെളിയിക്കേണ്ട ബാധ്യത ഉടമയ്ക്കായിരിക്കും ചലാനിൽ പരാതിയുണ്ടെങ്കിൽ ഉടമ തന്നെ കോടതിയെ സമീപിക്കണം. കുറ്റക്കാരനല്ലെന്ന് തെളിയിക്കേണ്ട ചുമതലയും ഉടമയ്ക്കുണ്ട്. നിയമലംഘകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആര്‍ടിഒയ്ക്ക് അധികാരമുണ്ട്.

45 ദിവസത്തിനുള്ളില്‍ ചലാന്‍ ചോദ്യം ചെയ്തില്ലെങ്കില്‍ അത് കുറ്റസമ്മതമായി കണക്കാക്കും. 45 ദിവസത്തിനുള്ളില്‍ അത്തരം വ്യക്തികള്‍ തുക അടയ്ക്കണം. ചലാനിൽ പരാതി സമര്‍പ്പിച്ചാല്‍ അത് 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണം. പരാതി ശരിയാണെന്ന് കണ്ടെത്തിയാല്‍ ചെലാന്‍ റദ്ദാക്കും. പരാതി നിരസിക്കപ്പെട്ടാല്‍ ഉത്തരവ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ തുക അടയ്ക്കണം. പരാതി നല്‍കിയ വ്യക്തി വീണ്ടും കോടതിയെ സമീപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ചെലാന്‍ തുകയുടെ 50% നിക്ഷേപിക്കണം.

Ads by Google
Saturday 24 Jan 2026 05.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW