-->
ഇക്കഴിഞ്ഞദിവസമാണ് നടനും രാഷ്ട്രീയ പ്രവർത്തകനും ആയ കൃഷ്ണകുമാറിന്റെ ജന്മദിനം. കുടുംബവും അദ്ദേഹത്തെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവരും പോസ്റ്റുകൾ പങ്കിട്ടെത്തിയിരുന്നു. കുടുംബം വളരെ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നു പോയ ദിവസങ്ങൾക്കിടയിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജന്മദിനം.
മക്കൾക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന ഒരു അച്ഛൻ. ഞങ്ങളുടെ ഹീറോയാണ് അച്ഛൻ എന്ന് നാലു മക്കളും ഒരേ സ്വരത്തിൽ പറയുന്നതൊക്കെയും സോഷ്യൽ മീഡിയ കണ്ടതാണ്. ഇപ്പോഴിതാ തനിക്കും ഗർഭിണി ആയ മകൾക്കും എതിരെ ചുമത്തിയ എഫ് ഐ ആറിന്റെ സീരിയസ്നെസിനെ കുറിച്ച് സംസാരിക്കുകയാണ് താരം. അച്ഛനെന്ന സ്ഥാനത്തു താനൊരു വിജയമാണെന്നു സ്വയം തോന്നിയ നിമിഷം ആണ് കടന്നു പോയതെന്നും അദ്ദേഹം കുറിച്ചു.
ഇന്ന് എനിക്ക് 57 വയസ്സ്.. ഈ പിറന്നാളിന് സുഖവും സൗദര്യവും അല്പം കൂടുതലാണ്. ഒരു പുതിയ ജന്മം ആരംഭിച്ച തോന്നൽ.. ജീവിതത്തിൽ നല്ലതും അത്ര നല്ലതല്ലാത്തതുമായ ഒരുപാടു സാഹചര്യങ്ങളുലൂടെ കടന്നുപോയിട്ടിട്ടുണ്ട്. അന്ന് പ്രയം കുറവായിരുന്നു. ഇന്നത്തതിനേക്കാൾ ആരോഗ്യമുണ്ടായിരുന്നു. അതിനാൽ അന്ന് അത് എളുപ്പം തരണം ചെയ്തു..
ഇന്ന് ഈ 57 മത്തെ വയസ്സിൽ ജീവിതത്തിലെ ഏറ്റവും കഠിനമായ ഒരു പ്രതിസന്ധിയിലൂടെ ആണ് ഞാനും കുടുംബവും കടന്നുപോയത്.. FIR ൽ ഇട്ട വകുപ്പുകൾ കടുപ്പമേറിയതായിരുന്നു. 36 കൊല്ലം മുൻപ് ദൂരദർശനിലൂടെ മാധ്യമരംഗത്തുന്നു ജീവിതമാരംഭിച്ച എനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ടായിട്ടും ചില ചാനെലുകൾ സത്യം എന്തെന്ന് അന്വേഷിക്കാതെ രണ്ടുമൂന്നു മണിക്കൂർ ഞങ്ങളെ പ്രതിസ്ഥാനത്തു നിർത്തി പറയാൻ കഴിയാത്ത ഒരു അവസ്ഥയിലേക്ക് കൊണ്ടുപോയി. പ്രത്യേകിച്ച് ദിയയെ. പക്ഷെ കേരള സമൂഹം ഒന്നടങ്കം ശെരിയേതെന്നു തിരിച്ചറിഞ്ഞു ഞങ്ങൾക്കനുകൂലമായി പ്രതികരിച്ചപ്പോൾ എല്ലാം മാറി മറിഞ്ഞു.
ഈ ഒരു അനുഭവം ജീവിതത്തിൽ പലതും തിരിച്ചറിയാൻ അവസരം തന്നു..ഞങ്ങളുടെ കുടുംബം അനുഗ്രഹീതമാണ്. ഭൂമിയിൽ ഇന്നും ബഹുഭൂരിപക്ഷം പേരും സത്യത്തിന്റെ ഭാഗത്താണ്.ശക്തരായ സുഹൃത്തുക്കൾ എനിക്കുണ്ട്. ഭാര്യയും മക്കളും ഞാൻ വിചാരിച്ചതിലും ശക്തരും ബുദ്ധിമതികളുമാണ്.
കേരള സമൂഹത്തിന്റെ പക്വത അഭിനന്ദനാർഹമാണ്.അച്ഛനെന്ന സ്ഥാനത്തു ഞാനൊരു വിജയമാണെന്നു സ്വയം തോന്നിയ നിമിഷം.
ഇനിയും പലതും പറയാനുണ്ട്. വലിച്ചു നീട്ടുന്നില്ല. ഇത്രയും കാലം ആരോഗ്യത്തോടെ ഇവിടെ ജീവിക്കാൻ അവസരം തന്ന ദൈവത്തിനു നന്ദി. തകർന്നു എന്നു തോന്നിയടത്തു നിന്നും കുടുംബത്തോടെ ഉയിർത്തെഴുന്നേൽക്കാൻ കരുത്തു തന്ന എന്റെ പ്രിയ സഹോദരീ സഹോദരങ്ങൾക്കും എന്റെ നന്ദി