Saturday, March 21, 2026 Last Updated 19 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Friday 03 Oct 2025 05.48 PM

രാജ്യത്ത് കാൽനടയാത്രക്കാർക്ക് മരണപാത ബെംഗളൂരു റോഡുകൾ; തുടർച്ചയായ രണ്ടാംവർഷവും പട്ടികയിൽ ഒന്നാമത്

uploads/news/2025/10/803730/accident-images.gif
photo; representative image

ബെംഗളൂരു : രാജ്യത്ത് തുടർച്ചയായ രണ്ടാംവർഷവും ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരമായി ബെംഗളൂരു. 2023ലെ കണക്കുകളാണ് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ടിരിക്കുന്നത്. 292 കാൽനടയാത്രക്കാരാണ് 2023 ൽ അപകടങ്ങളിൽ മരിച്ചത്.236 കാൽനടക്കാർ മരിച്ച അഹമ്മദാബാദ് നഗരം പട്ടികയിൽ രണ്ടാമതും 201 പേർ മരിച്ച ജയ്പുർ പട്ടികയിൽ മൂന്നാമതുമാണ്.

2023ൽ 915 പേരാണ് ബെംഗളൂരുവിൽ വാഹനാപകടങ്ങളിൽ മരിച്ചത്. കാൽനടയാത്രക്കാരുടെ മരണം കൂടാതെ അപകടങ്ങളിൽ 1021 പേർക്കു പരുക്കേറ്റിട്ടുമുണ്ട് . 2022ൽ ഇത് 247 ആയിരുന്നു. 2023ൽ ബെംഗളൂരുവിൽ 4980 വാഹനാപകടങ്ങളുണ്ടായി. മുൻ വർഷത്തെ 3822നേക്കാൾ 30.3 ശതമാനം വർധനവാണിത്.

ബെംഗളൂരുവിലെ 915 വാഹനാപകട മരണങ്ങളിൽ 55 ശതമാനവും ഇരുചക്രവാഹന യാത്രികരാണ് . കാർ യാത്രികരാകട്ടെ 5 ശതമാനം മാത്രമാണ്. 64 ശതമാനം വാഹനാപകടങ്ങൾക്കും കാരണം അമിതവേഗതയാണെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കുകൾ പറയുന്നു. ബെംഗളൂരു അർബൻ മേഖലയിലുണ്ടായ 838 അപകടങ്ങളിൽ 42 എണ്ണം സീബ്രാലൈനുകളിലാണ്. 188 റെസിഡൻഷ്യൽ മേഖലകളിലും 66 അപകടങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപത്തുമാണ്.

Ads by Google
Friday 03 Oct 2025 05.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google