Monday, March 23, 2026 Last Updated 13 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Jun 2025 02.15 PM

അഹമ്മദാബാദ് നഗരത്തിലെ ട്രാഫിക് വിമാനം മിസ്സാക്കി ; ബറൂച്ചിലെ ഭൂമിചൗഹാനെ നഗരത്തിലെ തിരക്ക് രക്ഷിച്ചു

uploads/news/2025/06/786002/bhumi.jpg

ഇന്ത്യ ഞെട്ടിത്തരിച്ച വിമാനദുരന്തത്തില്‍ നഷ്ടങ്ങളുടെ കഥകള്‍ക്കിടയില്‍ ഭൂമി ചൗഹാന്റെ അനുഭവം ആശ്വാസം പകരുന്നു. അസാധാരണമായി അഹമ്മദാബാദ് നഗരത്തിലുണ്ടായ തിരക്ക് ഭയാനകമായ വിമാനാപകടത്തില്‍ നിന്നും രക്ഷിച്ചതിന്റെ കഥയാണ് ബറൂച്ചിലെ യുവതിയുടേത്.

വ്യാഴാഴ്ച അഹമ്മദാബാദിലെ റോഡുകളിലെ ഭയാനകമായ ട്രാഫിക്കില്‍ കുടുങ്ങിയത് ബറൂച്ചിലെ താമസക്കാരിക്ക് ലണ്ടനിലേക്കുള്ള നിര്‍ണായക വിമാനം നഷ്ടമാകാന്‍ കാരണമായി. ഇത് അവര്‍ക്ക് ഭാഗ്യമായി മാറുകയും ചെയ്തു. വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 1.30ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ എഐ 171 വിമാനം നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നതില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.

'അപകടത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞാന്‍ എയര്‍പോര്‍ട്ടിന് പുറത്തേക്ക് ഇറങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു. ഞാന്‍ വിറയ്ക്കാന്‍ തുടങ്ങി. എന്റെ കാലുകള്‍ വിറയ്ക്കാന്‍ തുടങ്ങി. കുറച്ച് സമയത്തേക്ക് എനിക്ക് മരവിപ്പ് അനുഭവപ്പെട്ടു.' ഭൂമി പറഞ്ഞു. ഭര്‍ത്താവിനൊപ്പം ലണ്ടനില്‍ താമസിക്കുന്ന അവര്‍ ലണ്ടനിലേക്ക് പോകുന്നതിനായി ഭൂമി എഐ 171 വിമാനത്തില്‍ കയറേണ്ടതായിരുന്നു.

രണ്ട് വര്‍ഷത്തിന് ശേഷമാണ് അവധിയാഘോഷിക്കാന്‍ അവര്‍ ഇന്ത്യയില്‍ എത്തിയത്. അവധി ആഘോഷിച്ച് മടങ്ങിപ്പോകാനൊരുങ്ങുമ്പോള്‍ ട്രാഫിക്കില്‍ കുടുങ്ങി. 10 മിനിറ്റിനുശേഷം അവള്‍ അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയെങ്കിലും ഉച്ചയ്ക്ക് 1.10 ന് പുറപ്പെടുന്ന വിമാനത്തില്‍ കയറാനായില്ല. അതേ വിമാനം തകര്‍ന്നുവെന്നറിഞ്ഞപ്പോള്‍ അവര്‍ എയര്‍പോര്‍ട്ട് എക്‌സിറ്റില്‍ എത്തിയിരുന്നു.

കുട്ടിയെ വീട്ടില്‍ ഉപേക്ഷിച്ച് തനിച്ചാണ് പറക്കേണ്ടിയിരുന്നതെന്നും ഭൂമിയുടെ അമ്മ പറഞ്ഞു. 'എന്റെ മകളെ സംരക്ഷിച്ചതിന് ഞങ്ങള്‍ ദൈവത്തിന് നന്ദി പറയുന്നു. അവള്‍ അവളുടെ കുട്ടിയെ എന്റെ കൂടെ ഉപേക്ഷിച്ചു, എല്ലാം ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ്; ആ കുട്ടി കാരണം അവള്‍ എന്നോടൊപ്പമുണ്ട്. ദൈവാനുഗ്രഹത്താല്‍ അവള്‍ സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങി,' അവള്‍ പറഞ്ഞു.

40 കാരനായ ബ്രിട്ടീഷ്-ഇന്ത്യന്‍ വിശ്വേഷ് കുമാര്‍ രമേഷ് മാത്രമാണ് അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്ന ഏക വ്യക്തി രക്ഷപ്പെട്ടത്. ബാക്കിയുള്ളവര്‍ - 239 യാത്രക്കാരും രണ്ട് പൈലറ്റുമാരും 10 ക്രൂ അംഗങ്ങളും - അപകടത്തില്‍ മരിച്ചു.

Ads by Google
Friday 13 Jun 2025 02.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google