ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസഹായവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി ഇഡി ഒന്നിലധികം സംസ്ഥാനങ്ങളിൽ റെയ്ഡുകൾ നടത്തി. സംഘങ്ങൾ മഹാരാഷ്ട്രയിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ (എടിഎസ്) പിന്തുണയോടെയാണ് നടത്തിയതെന്നും മറ്റ് മേഖലകളിൽ കേന്ദ്ര സുരക്ഷാ സേന സഹായിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് പുലർച്ചെ 40 സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തിയത്. മഹാരാഷ്ട്രയിലെ താനെയിലെ പഡ്ഗ-ബോറിവാലി പ്രദേശം, രത്‌നഗിരി ജില്ല, ദില്ലി, കൊൽക്കത്ത, ഉത്തർപ്രദേശിലെ ചില പട്ടണങ്ങൾ എന്നിവയുൾപ്പെടെ 40 സ്ഥലങ്ങളിലാണ് റെയ്ഡുകൾ നടത്തിയത്.
ഐസിസുമായി ബന്ധമുള്ളമൊഡ്യൂളിന്റെ ഭാഗമാണ് ചില വ്യക്തികളെന്നും റിക്രൂട്ട്മെന്റ്, പരിശീലനം, ആയുധങ്ങളും സ്ഫോടകവസ്തുക്കളും വാങ്ങൽ, അവരുടെ പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കൽ എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ആരോപിച്ച് എൻഐഎ സമർപ്പിച്ച കുറ്റപത്രം പരിഗണിച്ചാണ് ഇഡി പിഎംഎൽഎ പ്രകാരം കേസ് ഫയൽ ചെയ്തത്. മരം കള്ളക്കടത്ത് റാക്കറ്റിനെക്കുറിച്ചുള്ള മുംബൈ എടിഎസിൽ നിന്നുള്ള ഇന്റലിജൻസ് വിവരങ്ങളും ഇഡി കണക്കിലെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.