Monday, March 23, 2026 Last Updated 21 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Jun 2025 09.58 AM

സ്‌പെയിനെ ഷൂട്ടൗട്ടില്‍ വീഴ്ത്തി ; പോര്‍ച്ചുഗല്‍ നേഷന്‍സ് ലീഗ് കിരീടം നേടി ; കണ്ണീരണിഞ്ഞ് ക്രിസ്ത്യാനോ

uploads/news/2025/06/785285/cristiano.jpg

യുവേഫാ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന്. ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ക്രിസ്ത്യാനോ റൊണാള്‍ഡോയും കൂട്ടരും കപ്പടിച്ചത്. ക്രിസ്ത്യാനോ പോര്‍ച്ചുഗലിനൊപ്പം നേടുന്ന മൂന്നാം കിരീടമാണ് ഇത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ക്രിസ്ത്യാനോ നേഷന്‍സ് കപ്പ് ഉയര്‍ത്തുന്നത്. കണ്ണീരോടെയാണ് ക്രിസ്ത്യാനോ വിജയം ആഘോഷിച്ചത്.

കളിയുടെ 88-ാം മിനിറ്റില്‍ പിന്‍വലിക്കപ്പെടുന്നതിന് മുമ്പ് താരം തകര്‍പ്പന്‍ സമനിലഗോള്‍ നേടുകയും ചെയ്തു. സാധാരണ സമയത്തും അധികസമയത്തും ഇരു ടീമുകളും രണ്ടുഗോളുകള്‍ക്ക് സമനില പിടിച്ചതോടെയാണ് പെനാല്‍റ്റിയിലേക്ക് പോയത്. 61-ാം മിനിറ്റില്‍ ക്ലോസ് റേഞ്ച് ഫിനിഷില്‍ പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ടീമിന് സമനില സമ്മാനിച്ചു. അദ്ദേഹത്തിന്റെ 138-ാം അന്താരാഷ്ട്ര ഗോളായിരുന്നു.

ഒമ്പത് നേഷന്‍സ് ലീഗ് മത്സരങ്ങളില്‍ ഇത് അദ്ദേഹത്തിന്റെ എട്ടാമത്തെ മത്സരമായിരുന്നു. 2023 ലെ നേഷന്‍സ് ലീഗും 2024 ലെ യൂറോയും നേടിയ സ്‌പെയിന്‍ 2022 ലോകകപ്പിന് ശേഷം ആദ്യമായാണ് ഒരു ട്രോഫി ഉയര്‍ത്തുന്നതില്‍ പരാജയപ്പെടുന്നത്. 17 കാരനായ സ്‌പെയിന്‍ സൂപ്പര്‍ താരം യമലും 40 കാരനായ ക്രിസ്ത്യാനോ റൊണാള്‍ഡോയും തമ്മിലുള്ള മത്സരമായി ഇതിനെ വിലയിരുത്തി. തന്റെ കരിയറിലെ 938-ാം ഗോളാണ് റൊണാള്‍ഡോ നേടിയത്. ഗോള്‍കീപ്പര്‍ ഡിയാഗോ കോസ്റ്റയുടെ സേവുകളും ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായി.

ബെല്‍ജിയത്തിന്റെ സുവര്‍ണ്ണ തലമുറയ്ക്കൊപ്പം ഒന്നും നേടാനാകാതെ പോയ പോര്‍ച്ചുഗല്‍ മാനേജര്‍ റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ ട്രോഫിയാണിത്. പുതിയ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ കീഴില്‍ രണ്ടര വര്‍ഷത്തിനിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 20 ഗോളുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിന് ശേഷം 2023 ജനുവരിയില്‍ പോര്‍ച്ചുഗല്‍ മേധാവിയായി മാര്‍ട്ടിനെസ് ചുമതലയേറ്റു, 2026 ലോകകപ്പ് കവര്‍ ചെയ്യുന്നതിനായി അടുത്ത വേനല്‍ക്കാലം വരെ കരാറിലേര്‍പ്പെട്ടു.

നേഷന്‍സ് ലീഗ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നേടാനാകുന്ന മൂന്ന് ട്രോഫികളില്‍ ഒന്നാണിത്. പോര്‍ച്ചുഗല്‍ ലെഫ്റ്റ് ബാക്ക് മെന്‍ഡസ്, മിഡ്ഫീല്‍ഡര്‍മാരായ ജോവോ നെവ്‌സ്, വിറ്റിന്‍ഹ, സ്ട്രൈക്കര്‍ ഗോങ്കലോ റാമോസ് എന്നിവരെല്ലാം എട്ട് ദിവസത്തിനിടെ രണ്ടാം തവണ അലയന്‍സ് അരീനയില്‍ കിരീടജയം നേടുന്നത്. ഇവരെല്ലാം കഴിഞ്ഞ വാരാന്ത്യത്തില്‍ ഇതേ വേദിയില്‍ പാരീസ് സെന്റ് ജെര്‍മെയ്നുമായി ചാമ്പ്യന്‍സ് ലീഗ് നേടി, ഈ ഗെയിമിലെ മികച്ച പ്രകടനത്തിന് മെന്‍ഡസ് മാന്‍ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

Ads by Google
Monday 09 Jun 2025 09.58 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google