Thursday, March 19, 2026 Last Updated 3 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Friday 02 Jan 2026 01.54 PM

ഇവിഎമ്മുകളില്‍ പൂര്‍ണ്ണവിശ്വാസമെന്ന് സര്‍വേ ; കര്‍ണാടകയില്‍ കോണ്‍ഗ്രസും ബിജെപിയും പുതിയ തര്‍ക്കം

uploads/news/2026/01/818722/rahulgandhi123.jpg

ബെംഗളൂരു: ഇലക്‌ട്രോണിക് മെഷീനിലെ വോട്ടെടുപ്പ് വലിയ വിവാദമായി മാറുന്ന സാഹചര്യത്തില്‍ ഇവിഎമ്മുകളെക്കുറിച്ച്് പൊതുജന വിശ്വാസം സംബന്ധിച്ച ഒരു സര്‍വേ കര്‍ണാടകയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പുതിയ തര്‍ക്കത്തിന് കാരണമായി മാറുന്നു.

ഫെഡറല്‍ ഭരണത്തിലുള്ള പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന് കീഴിലുള്ള കര്‍ണാടക മോണിറ്ററിംഗ് ആന്‍ഡ് ഇവാലുവേഷന്‍ അതോറിറ്റി 5,100 വോട്ടര്‍മാരില്‍ നടത്തിയ നോളജ്-ആറ്റിറ്റിയൂഡ്-പ്രാക്ടീസ് സര്‍വേയില്‍, ഇവിഎമ്മുകളില്‍ 'അമിതമായ പൊതുജന വിശ്വാസം' കണ്ടെത്തിയതാണ് തര്‍ക്കമായി മാറുന്നത്. വോട്ടുമോഷണം ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രംഗത്ത് വന്നതിന് പിന്നാലെ ഇവിഎമ്മുകളിലോ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലോ വോട്ടര്‍മാരുടെ വിശ്വാസത്തെക്കുറിച്ചുള്ള സര്‍വേ പുറത്തുവന്നിരിക്കുന്നത്.

ഏകദേശം 85 ശതമാനം പേര്‍ മെഷീനുകളില്‍ വിശ്വാസം പ്രകടിപ്പിക്കുകയും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമാണ് എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. കോണ്‍ഗ്രസിന്റെ 'വോട്ട് ചോരി' വീണ്ടും തുറന്നുകാട്ടപ്പെട്ടു. കര്‍ണാടക സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സര്‍വേ റിപ്പോര്‍ട്ട് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സ്വതന്ത്രമായും നീതിയുക്തമായും നടക്കുന്നുവെന്ന് നമ്മുടെ ജനങ്ങളില്‍ ഭൂരിപക്ഷവും പേരും വിശ്വസിക്കുന്നു എന്നതിന്റെ തെളിവാണെന്ന് ബിജെപിയുടെ സംസ്ഥാന യൂണിറ്റ് മേധാവി ബി വൈ വിജയേന്ദ്ര എക്സില്‍ ഇട്ട കുറിപ്പില്‍ പറയുന്നു.

അതേസമയം സര്‍വേയുമായി സര്‍ക്കാരിന് ബന്ധമില്ലെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. 'ഒന്നാമതായി, ഇത് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്ന് ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. 110 ന് മുകളില്‍ മണ്ഡലങ്ങളുള്ള കര്‍ണാടകയില്‍ 5000 പേരുടെ അഭിപ്രായ സര്‍വേയെയും കോണ്‍ഗ്രസ് ചോദ്യം ചെയ്തു. കലബുറഗിയിലെ വോട്ടുകൊള്ളയെക്കുറിച്ചാണ് ബിജെപി വിശദീകരിക്കേണ്ടത് എന്നും 2023-ലെ കര്‍ണാടക, 2024 ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് വോട്ടര്‍മാരെ കൂട്ടത്തോടെ ഇല്ലാതാക്കാന്‍ തെരഞ്ഞെടുപ്പ് പാനലും ബിജെപിയും ഒത്തുകളിച്ചു എന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി തെളിവു സഹിതമാണ് അവകാശവാദം നടത്തിയതെന്നും പറഞ്ഞു.

തിരഞ്ഞെടുപ്പ് രംഗത്ത് ഇവിഎമ്മുകള്‍ ഒരു തര്‍ക്കവിഷയമാണ്, കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും മുന്‍ വോട്ടര്‍മാര്‍ക്ക് അനുകൂലമായി മെഷീനുകളില്‍ കൃത്രിമം കാണിച്ചുവെന്ന് പതിവായി ആരോപിക്കുന്നു. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് നടന്ന പ്രത്യേക തീവ്രമായ പുനരവലോകനത്തിനെതിരെ, അതായത് വോട്ടര്‍ പുനഃപരിശോധനാ വ്യായാമങ്ങള്‍ക്കെതിരെയും ഇസി പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്.

Ads by Google
Friday 02 Jan 2026 01.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google