Thursday, March 12, 2026 Last Updated 5 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 24 May 2025 08.58 AM

മക്കളെ ക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ ; ഉപേക്ഷിച്ചുപോയ അമ്മയെ തിരിച്ചുകൊണ്ടുവരാന്‍ പ്രാങ്കെന്ന് പിതാവ്

uploads/news/2025/05/782653/fathrr.jpg

കണ്ണൂര്‍: കുട്ടികളെ അതിക്രൂരമായി ഉപദ്രവിക്കുന്ന പിതാവിന്റെ മനസാക്ഷിയില്ലാത്ത ക്രൂരതയുടെ വീഡിയോ ഞെട്ടിക്കുന്നു. കുട്ടിയെ ചീത്തപറയുന്നതും ഉയര്‍ത്തി താഴെയിടുന്നതും മുടിക്ക് പിടിച്ച് ഉലയ്ക്കുന്നതും അരിവാളിന് വെട്ടാന്‍ ഓങ്ങുന്നതും തല പിടിച്ച് ഭിത്തിയില്‍ ഇടിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. സംഭവത്തില്‍ പിതാവിനോട് മക്കളുമായി സ്‌റ്റേഷനില്‍ എത്താന്‍ പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഒന്നര മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ സെക്കന്റുകള്‍ പോലും കണ്ടുനില്‍ക്കാന്‍ കഴിയാത്ത രീതിയില്‍ മനസ്സാക്ഷിയെ ഉലയ്ക്കുന്നതാണ് വീഡിയോ. വീഡിയോ വൈറലായി പ്രചരിച്ചതിന് പിന്നാലെ പോലീസ് എത്തി അന്വേഷണം നടത്തിയപ്പോള്‍ ഉപേക്ഷിച്ചുപോയ മാതാവിനെ തിരികെ കൊണ്ടുവരാനായി നടത്തിയ പ്രാങ്ക് വീഡിയോ എന്നാണ് പിതാവ് പോലീസിനോട് പറഞ്ഞത്. ഇക്കാര്യത്തില്‍ ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും പോലീസ് പറയുന്നു. മാമച്ചനെന്ന് വിളിക്കുന്ന പിതാവ് ജോസാണ് കുട്ടികളെ മര്‍ദ്ദിക്കുന്നത്. മൂന്ന് കുട്ടികളുള്ള ഇയാള്‍ മക്കളെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ മക്കളില്‍ ഒരാളാണ് മൊബൈലില്‍ പകര്‍ത്തിയതെന്നാണ് വിവരം.

സംഭവത്തില്‍ ജോസിനോട് മക്കളെയും കൂട്ടി സ്‌റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പോലീസ്. ടിപ്പര്‍ലോറി ഡ്രൈവറായ ഇയാളുടെ ഭാര്യ മാറിത്താമസിക്കുകയാണ്. കാസര്‍ഗോഡ് ചിറ്റാരിക്കല്‍ സ്വദേശിയായ ഇയാള്‍ ഏതാനും നാള്‍ മുമ്പാണ് കണ്ണൂരിലെ പ്രാപ്പൊയിലില്‍ താമസത്തിന് എത്തിയത്. സംഭവത്തില്‍ പോലീസ് ഇടപെട്ട രീതിയും വന്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ തന്നെ പോലീസ് ഇവരുടെ വീട്ടില്‍ എത്തിയെങ്കിലും പിതാവ് പ്രാങ്ക് ചെയ്തതാണ് എന്ന് വ്യക്തമാക്കിയതോടെ കേസെടുക്കാതെ പോലീസ് മടങ്ങിയെന്നാണ് ആക്ഷേപം. അതേസമയം ദൃശ്യങ്ങള്‍ യഥാര്‍ത്ഥമാണോയെന്ന് പരിശോധിക്കുമെന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. ദൃശ്യങ്ങള്‍ കണ്ടവര്‍ ചെറുപുഴയിലെ പോലീസുമായി സംസാരിച്ചിരുന്നു. പയ്യന്നൂരിലെ ഡിവൈഎസ്പിയെയും വിളിച്ച് ആള്‍ക്കാര്‍ വീഡിയോയുടെ കാര്യം പറഞ്ഞിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW